ബീച്ച് ആശുപത്രിയിലെ അഴിമതികറയ്ക്ക് ചികിത്സ നല്‍കണം: അഡ്വ.ആനന്ദകനകം

ബീച്ച് ആശുപത്രിയിലെ അഴിമതികറയ്ക്ക് ചികിത്സ നല്‍കണം: അഡ്വ.ആനന്ദകനകം

കോഴിക്കോട്: ഗവ. ജനറല്‍ (ബീച്ച്) ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളുടെ നിയമനത്തില്‍ 50 വയസ്സ് പ്രായ പരിധി 60 ആക്കുക, ആറ് മാസം കാലാവധി മൂന്ന്മാസമാക്കുക, നിലവിലെ നിയനമന ലിസ്റ്റ് റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ ജില്ലാ ജനറല്‍ ആശുപത്രിക്ക് മുന്നില്‍ സത്യഗ്രഹ സമരം സംഘടിപ്പിച്ചു. അഴിമതി വിരുദ്ധ സമിതി ചെയര്‍പേഴ്‌സണ്‍ അഡ്വ.കെ.ആനന്ദകനകം ഉദ്ഘാടനം ചെയ്തു.

ശുചീകരണ തൊഴിലാളികളുടെ നിയമനം ഉള്‍പ്പെടെ ഗവ. ജനറല്‍ ആശുപത്രിയിലെ ചില ഉദ്യോഗസ്ഥര്‍ നടത്തുന്ന അഴിമതിയുടെ കറ പുരണ്ട പ്രവൃത്തികള്‍ക്കെതിരേ മതിയായ ചികിത്സ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവര്‍ ഫറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ എച്ച്.ഡി.സി ഫണ്ടിന്റെയും ആരോഗ്യ വകുപ്പിന്റെ കായകല്‍പ്പം പ്രോത്സാഹന തുകയുടെയും വിനിയോഗത്തില്‍ വലിയ ക്രമക്കേടാണ് ആശുപത്രിയില്‍ നടന്നിട്ടുള്ളത്. ഇത് പ്രത്യേക അന്വേഷണ ഏജന്‍സികളെ നിയോഗിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

ജനകീയ സമര സമിതിയുടെ ചെയര്‍മാന്‍ സതീഷ് പാറന്നൂര്‍ ആശുപത്രിയിലെ ശുചീകരണ ജോലി നിയമനത്തിലെ വിവേചനവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിന് നല്‍കിയ പരാതിയിലെ വസ്തുത പരിശോധിക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ഡയരക്ടര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തില്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തി അന്വേഷിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തയ്യാറാകണമെന്ന് സത്യാഗ്രഹ സമര സമിതി ആവശ്യപ്പെട്ടു.

യോഗത്തില്‍ ജനകീയ സമര സമിതി ചെയര്‍മാന്‍ സതീഷ് പാറന്നൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ കെ. ഷൈബു, കണ്‍വീനര്‍ എന്‍. ഷിജി, ബി.പി അഖില്‍ , കെ. അജയലാല്‍ , ടി. അര്‍ജുന്‍ , മധു കാമ്പുറം, വൈഷ്ണവേഷ്, ഹര്‍ഷകുമാര്‍ പി.വി, ഗീത ടി.പി, പി.രാജന്‍, അംബിക കൊടുവള്ളി, വി. സാനിമ, രുഗ്മണി, ആസിയ, ഗണേശന്‍. പി, മിനി കെ.കെ. എന്നിവര്‍ സംസാരിച്ചു. തുടര്‍ സമര ഭാഗമായി 21ന് ആശുപത്രി സൂപ്രണ്ട് ഓഫീസ് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സമിതി ചെയര്‍മാന്‍ സതീഷ് പാറന്നൂര്‍, ജനറല്‍ കണ്‍വീനര്‍ കെ. ഷൈബു എന്നിവര്‍ അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *