ഹിമാചലില്‍ ബി.ജെ.പിയുടെ ചാക്കിട്ടുപിടുത്തം; എം.എല്‍.എമാരെ രാജസ്ഥാനിലേക്ക് മാറ്റാന്‍ കോണ്‍ഗ്രസ്

ഹിമാചലില്‍ ബി.ജെ.പിയുടെ ചാക്കിട്ടുപിടുത്തം; എം.എല്‍.എമാരെ രാജസ്ഥാനിലേക്ക് മാറ്റാന്‍ കോണ്‍ഗ്രസ്

ഷിംല: ഹിമാചല്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷത്തേക്ക് അടുത്തതോടെ എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാനുള്ള ബി.ജെ.പി ശ്രമം തടയാനായി കോണ്‍ഗ്രസ് ജയിച്ച എം.എല്‍.എമാരെ രാജാസ്ഥാനിലേക്ക് മാറ്റാനുള്ള ശ്രമം ആരംഭിച്ചു. ഭരണപ്രതീക്ഷ പുലര്‍ത്തിയിരുന്ന ബി.ജെ.പിക്ക് തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട സൂചനകള്‍ പുറത്തുവന്നപ്പോള്‍ തന്നെ കാലിടറിയിരുന്നു.

ബി.ജെ.പി കോണ്‍ഗ്രസ് എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാനുള്ള നീക്കം ആരംഭിച്ചതിനെ തുടര്‍ന്നാണ് വിജയിച്ച സ്ഥാനാര്‍ത്ഥികളെ രാജസ്ഥാനിലേക്ക് മാറ്റാനുള്ള ശ്രമം ആരംഭിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബി.ജെ.പിയുടെ കുതിരക്കച്ചവടം അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. എം.എല്‍.എമാരെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭുപേഷ് ഭാഗലും മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡയും തമ്മില്‍ ചര്‍ച്ച നടത്തി. ബസുകളില്‍ എം.എല്‍.എമാരെ രാജസ്ഥാനിലേക്ക് മാറ്റാനാണ് നീക്കം.

എക്സിറ്റ്പോള്‍ ഫലങ്ങളെ ശരിവയ്ക്കും വിധം ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഹിമാചല്‍ പ്രദേശില്‍ നടന്നത്. കോണ്‍ഗ്രസും കേവല ഭൂരിപക്ഷം നേടി. പ്രിയങ്ക ഗാന്ധിയാണ് ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇന്നു വൈകീട്ടോടെ പ്രിയങ്ക ഹിമാചല്‍ തലസ്ഥാനമായ ഷിംലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *