പകരക്കാരനെ കണ്ടെത്താനായില്ല; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രതിപക്ഷ നേതാവായി രാജ്യസഭയില്‍ തുടരും

പകരക്കാരനെ കണ്ടെത്താനായില്ല; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രതിപക്ഷ നേതാവായി രാജ്യസഭയില്‍ തുടരും

ന്യൂഡല്‍ഹി: മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരും. ഇദ്ദേഹത്തിന് പകരം ആരെന്ന കാര്യത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് തീരുമാനം. കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ രാജ്യസഭാ അധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നു. വരാനിരിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ കൂടി ഖാര്‍ഗെ രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായി തുടരും. നാളെ സോണിയ ഗാന്ധി വിളിച്ച പാര്‍ലമെന്ററികാര്യ സമിതി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും.

രാജ്യസഭ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെച്ചുകൊണ്ടുള്ള കത്ത് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്കാണ് നേരത്തെ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ നല്‍കിയിരുന്നത്. ചിന്തന്‍ ശിബിരിലെ തീരുമാനമനുസരിച്ച് ഒരാള്‍ക്ക് ഒരു പദവിയെന്ന മാനദണ്ഡമാണ് ഖാര്‍ഗെ പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കാന്‍ കാരണം. ഒരാളെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ഖാര്‍ഗെ തന്നെ തുടരട്ടെയെന്ന നിലപാടിലേക്ക് പാര്‍ട്ടി എത്തിയത്. രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പി.ചിദംബരം, ദിഗ്‌വിജയ് സിങ്, മുകുള്‍ വാസ്‌നിക്ക് എന്നിവരെയാണ് കോണ്‍ഗ്രസ് പരിഗണിച്ചിരുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *