മഹേശന്റെ മരണത്തില്‍ പോലിസ് കേസ്: വെള്ളാപ്പള്ളി ഒന്നാം പ്രതി, തുഷാര്‍ മൂന്നാം പ്രതി

മഹേശന്റെ മരണത്തില്‍ പോലിസ് കേസ്: വെള്ളാപ്പള്ളി ഒന്നാം പ്രതി, തുഷാര്‍ മൂന്നാം പ്രതി

ആലപ്പുഴ: കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറിയായിരുന്നു കെ.കെ മഹേശന്റെ മരണത്തില്‍ വെള്ളാപ്പള്ളി നടേശനേ ഒന്നാം പ്രതിയാക്കിപോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. മാരാരിക്കുളം പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മകന്‍ വെള്ളാപ്പള്ളി എന്നിവരാണ് കേസിലെ മൂന്നാം പ്രതിയാണ്. മാനേജര്‍ കെ.എല്‍ അശോകന്‍ രണ്ടാം പ്രതിയുമാണ്. ഗൂഢാലോചന, ആത്മഹത്യാ പ്രേരണ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

ആലപ്പുഴ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് കേസ് എടുത്തത്. മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കെ.കെ മഹേശനെ പ്രതിയാക്കിയതിന് പിന്നില്‍ വെള്ളാപ്പള്ളി നടേശന്‍, തുഷാര്‍ വെള്ളാപ്പള്ളി, കെ.എല്‍ അശോകന്‍ എന്നിവര്‍ ഗൂഢാലോചന നടത്തിയെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. പ്രതികള്‍ കെ.കെ മഹേശനെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

കെ.കെ മഹേശന്റെ കുടുംബം നല്‍കിയ ഹരജിയിലാണ് നടപടി. മഹേശന്റെ ആത്മഹത്യ കൊലപാതകത്തിന് സമാനമെന്ന് കുടുംബം ആരോപിക്കുന്നു. എന്നാല്‍ സുഭാഷ് വാസുവടക്കമുള്ള എസ്.എന്‍.ഡി.പിയുടെ ശത്രുക്കളാണ് മാനസികമായി പീഡിപ്പിച്ച് മഹേശനെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് വെള്ളാപ്പള്ളി നടേശന്‍ പ്രതിരോധിക്കുന്നത്. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് വെള്ളാപ്പള്ളിയുടെ ആവശ്യം. 2020 ജൂണ്‍ 23നാണ് കണിച്ചുകുളങ്ങരയിലെ എസ്.എന്‍.ഡി.പി ഓഫുസിനകത്താണ് കെ കെ മഹേശനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇത് ആത്മഹത്യയാണെന്ന് വ്യക്തമായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *