തുറമുഖ നിര്‍മാണം നിര്‍ത്തില്ല; സമരക്കാരെ തള്ളി സര്‍ക്കാര്‍

തുറമുഖ നിര്‍മാണം നിര്‍ത്തില്ല; സമരക്കാരെ തള്ളി സര്‍ക്കാര്‍

  • മണ്ണെണ്ണ സൗജന്യമായി നല്‍കാനാവില്ല

തിരുവനന്തപുരം: ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് വിഴിഞ്ഞത്ത് സമരം ആരംഭിക്കുന്നത്. ഉന്നയിച്ച എല്ലാ ആവശ്യവും അംഗീകരിക്കാവുന്നതല്ല. ഏതൊരു സമരത്തിലും ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളും അംഗീകരിക്കപ്പെടാറില്ല. എന്നാല്‍ ബഹുഭൂരിപക്ഷവും അംഗീകരിക്കപ്പെടുന്നതോടെ, സമന്വയത്തിലൂടെ സമരം നിര്‍ത്തിവെക്കുകയാണ് പതിവ്. എന്നാല്‍, ഇവിടെ സമരക്കാര്‍ ഉന്നയിച്ച ഏഴില്‍ അഞ്ചും സര്‍ക്കാര്‍ അംഗീകരിച്ചതാണെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.

സമരക്കാര്‍ ഉന്നയിച്ച ആറാമത്തെ ഡിമാന്‍ഡ് മണ്ണെണ്ണ സൗജന്യമായി നല്‍കണമെന്നതാണ്. കേന്ദ്രസര്‍ക്കാരാണ് മണ്ണെണ്ണ നല്‍കുന്നത്. അവര്‍ നല്‍കിയെങ്കില്‍ മാത്രമേ കേരളത്തിന് കൊടുക്കാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. സമരക്കാരുടെ ഏഴാമത്തെ ആവശ്യം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്നാണ്. കേരളത്തിന്റെ സമഗ്ര വികസനത്തിന് ഏറ്റവും ഗുണകരമാകുന്ന പദ്ധതി, കോടാനുകോടി രൂപ ചിലവഴിച്ചശേഷം നിര്‍ത്തിവെക്കണമെന്ന് ആരു പറഞ്ഞാലും അംഗീകരിക്കാന്‍ കഴിയില്ലന്നും അദേഹം പറഞ്ഞു.

അതേസമയം, വിഴിഞ്ഞത്ത് പോലിസ് സ്റ്റേഷന്‍ ആക്രമിച്ച സംഭവത്തില്‍ 3000 പേര്‍ക്കെതിരെ കേസെടുത്തു. സംഘം ചേര്‍ന്ന് പോലിസിനെ ബന്ദിയാക്കി എന്നാണ് എഫ്.ഐ.ആര്‍. എന്നാല്‍ വൈദികരെ അടക്കം ആരേയും പേരെടുത്ത് പറഞ്ഞ് പ്രതിയാക്കിയിട്ടില്ല. കസ്റ്റഡിയില്‍ എടുത്തവരെ വിട്ടു കിട്ടിയില്ലെങ്കില്‍ സ്റ്റേഷന് അകത്തിട്ട് പൊലീസിനെ കത്തിക്കുമെന്ന് ഭീഷണി പെടുത്തി. കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം പറഞ്ഞു. 85 ലക്ഷം രൂപയുടെ നഷ്ടം വരുത്തി തുടങ്ങിയവയാണ് എഫ്‌ഐആറില്‍ വ്യക്തമാക്കിയിരിക്കുന്നത്. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ സമരം ചെയ്യുന്നവരുടെ പോലിസ് സ്റ്റേഷന്‍ ആക്രമണത്തില്‍ 36 പോലിസുകാര്‍ക്കാണ് പരിക്കേറ്റത്.

Share

Leave a Reply

Your email address will not be published. Required fields are marked *