ഹിന്ദുത്വ അജണ്ട അനുവദിക്കില്ല; രാജ്ഭവന്‍ വളഞ്ഞ് എല്‍.ഡി.എഫ് മാര്‍ച്ച്

ഹിന്ദുത്വ അജണ്ട അനുവദിക്കില്ല; രാജ്ഭവന്‍ വളഞ്ഞ് എല്‍.ഡി.എഫ് മാര്‍ച്ച്

തിരുവനന്തപുരം: എല്‍.ഡി.എഫ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പേരില്‍ നടന്ന മാര്‍ച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. ഡി.എം.കെ രാജ്യസഭാ നേതാവ് തിരുച്ചി ശിവ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ. മാണി അടക്കമുള്ള നേതാക്കള്‍ മാര്‍ച്ചില്‍ അണിനിരന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഗവര്‍ണര്‍ക്കെതിരായ മാര്‍ച്ചില്‍ നിന്നും വിട്ടുനിന്നു. ഗവര്‍ണര്‍ രാജ്ഭവനില്‍ ഉണ്ടായിരുന്നില്ല.

ഉന്നത വിദ്യാഭ്യാസ മേഖലയെ ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ കേന്ദ്രം ദുരുപയോഗം ചെയ്യുന്നുകയാണെന്നും അതിന് അനുവദിക്കില്ലെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. യു.ജി.സി മാര്‍ഗനിര്‍ദേശമാണ് പ്രധാനം എന്ന വാദം അംഗീകരിക്കാനാവില്ല. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖല സംരക്ഷിക്കാനുള്ള കേരളത്തിന്റെ പോരാട്ടത്തില്‍ ബി.ജെ.പി ഇതര സംസ്ഥാനങ്ങള്‍ കേരളത്തിന് ഒപ്പംചേരണമെന്ന നിര്‍ദേശവും യെച്ചൂരി മുന്നോട്ട് വെച്ചു. വിദ്യാഭ്യാസ മേഖലയിലെ കാവിവല്‍ക്കരണം അനുവദിക്കില്ല എന്ന പ്രഖ്യാപനമാണ് രാജ്ഭവന്‍ ഉപരോധത്തില്‍ പ്രകടമായതെന്ന് സി.പി.എം സംസ്ഥന സെക്രട്ടറി എം.വി ഗോവിന്ദനും പ്രഖ്യാപിച്ചു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖല സംരക്ഷിക്കാന്‍ ഉള്ള കേരളത്തിന്റെ പോരാട്ടം ചരിത്രപരമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു. വിസിമാരെ നിയമിച്ചത് ഗവര്‍ണറാണ്. മൂന്നു പേരുടെ പട്ടിക വേണമായിരുന്നുവെങ്കില്‍ ഗവര്‍ണര്‍ അന്ന് ആവശ്യപ്പെടണമായിരുന്നുവെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *