ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്ന് മരണം 141 ആയി, തിരച്ചില്‍ തുടരുന്നു

ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്ന് മരണം 141 ആയി, തിരച്ചില്‍ തുടരുന്നു

മോര്‍ബി: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം 144 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. 177 പേരെ രക്ഷപ്പെടുത്തി.
മോര്‍ബിയയിലെ മച്ഛു നദിക്ക് കുറുകെയുള്ളതായിരുന്നു പാലം. വെറും അഞ്ച് ദിവസം മുന്‍പാണ് പുതുക്കി പണിത പാലം ജനത്തിന് തുറന്ന് കൊടുത്തത്. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് അപകടം. അപകടം നടക്കുമ്പോള്‍ അഞ്ഞൂറോളം പേര്‍ പാലത്തിലുണ്ടായിരുന്നു. നൂറിലേറെ പേര്‍ പുഴയില്‍ വീണിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ അപകടം നടന്ന സ്ഥലത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തില്‍ നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കിയിട്ടുണ്ട്.
ദേശീയ ദുരന്ത നിവാരണ സേനയും നാവിക സേനയും നാട്ടുകാരും മറ്റ് സര്‍ക്കാര്‍ വകുപ്പുകളും രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം വീതവും പരിക്കേറ്റവര്‍ക്ക് 50000 രൂപ വീതവും കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് ഭരണ കാലത്ത് നിര്‍മിച്ചതാണ് ഈ പാലം. ഇതൊരു പ്രധാന ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. 1879 ല്‍ നിര്‍മിക്കപ്പെട്ട പാലത്തില്‍ വീണ്ടും അറ്റകുറ്റപ്പണികള്‍ നടത്തിയ ശേഷം ഈ മാസം 25ന് തുറന്നുകൊടുക്കുകയായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *