ആധാര്‍ സര്‍വര്‍ പണിമുടക്കി; റേഷന്‍ വിതരണം പ്രതിസന്ധിയില്‍

ആധാര്‍ സര്‍വര്‍ പണിമുടക്കി; റേഷന്‍ വിതരണം പ്രതിസന്ധിയില്‍

കോഴിക്കോട്: ആധാര്‍ സര്‍വറിലെ പ്രശ്‌നം മൂലം കഴിഞ്ഞ ഒരാഴ്ചയായി റേഷന്‍ വിതരണം പ്രതിസന്ധിയില്‍ തുടരുന്നു. ഉപഭോക്താക്കള്‍ ഇലട്രോണിക് പോയിന്റ് ഓഫ് സെയില്‍ (ഇ.പോസ്) കൈവിരല്‍ പതിക്കുമ്പോള്‍ ആധാര്‍ സര്‍വറില്‍ കണക്റ്റാവാതെ ഒ.ടി.പി.യിലേക്ക് പോകുന്നത് പതിവായി മാറി. പല ഉപഭോക്താക്കളും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അറിയാത്തവരും, റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത ഫോണ്‍ കൈവശം ഇല്ലാത്തവരുമാണ്. ഇത്തരം ഉപഭോക്താക്കള്‍ ഇ.പോസ് സ്‌കാനറില്‍ അഞ്ചും ആറും തവണ കൈവിരല്‍ വയ്ക്കുമ്പോള്‍ മാത്രമാണ് വിതരണത്തിലേക്ക് പോകാന്‍ കഴിയുന്നത്.

ഇത്തരത്തില്‍ വിതരണം പൂര്‍ത്തീകരിക്കുന്ന അവസാന ഘട്ടത്തില്‍ ബില്ല് പ്രിന്റാവാതെ വീണ്ടും ആദ്യഘട്ടത്തിലേക്ക് പ്രവേശിക്കുന്നതു കൊണ്ട് ഉപഭോക്താക്കളും വ്യാപാരികളും വലയുകയാണ്. ഇതുവഴി ശരാശരി 150 പേര്‍ക്ക് റേഷന്‍ നല്‍കുന്നതിനും പകരം പരമാവധി 20 കാര്‍ഡുകാര്‍ക്ക് മാത്രമാണ് റേഷന്‍ വിതരണം ചെയ്യാന്‍ കഴിയുന്നത്. ആയതിനാല്‍ ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന ആധാര്‍ സെന്റര്‍ സര്‍വറിനോടനുബന്ധിച്ചുകൊണ്ട് പ്രസ്തുത സര്‍വറിന്റെ എല്ലാ ക്രമീകരണങ്ങളും ഉള്‍പ്പെടുത്തികൊണ്ടുള്ള ബദല്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്നും സെന്റര്‍ സര്‍വര്‍ നിശ്ചലമാകുന്ന വേളയില്‍ ബദല്‍ സംവിധാനത്തിലൂടെ റേഷന്‍ വിതരണം മുടങ്ങാതെ നോക്കണമെന്നും ഓള്‍ കേരളാ റീട്ടേയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോണി നെല്ലൂര്‍, ജനറല്‍ സെക്രട്ടറി ടി.മുഹമ്മദാലി എന്നിവര്‍ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.

 

Share

Leave a Reply

Your email address will not be published. Required fields are marked *