ബില്‍ക്കിസ് ബാനു കേസ്പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി നിയമവിരുദ്ധം; പ്രതികള്‍ ഒരാഴ്ചക്കുള്ളില്‍ കീഴടങ്ങണം

ബില്‍ക്കിസ് ബാനു കേസ്പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി നിയമവിരുദ്ധം; പ്രതികള്‍ ഒരാഴ്ചക്കുള്ളില്‍ കീഴടങ്ങണം

ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ വിട്ടയയ്ക്കപ്പെട്ട പ്രതികള്‍ ഒരാഴ്ചക്കുള്ളില്‍ കീഴടങ്ങണമെന്ന് സുപ്രീം കോടതി. കേസില്‍ പതിനൊന്ന് പ്രതികളേയും വെറുതെവിട്ട ഗുജറാത്ത് സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ചായിരുന്നു പ്രതികള്‍ ഒരാഴ്ചക്കുള്ളില്‍ കീഴടങ്ങാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്.

പ്രതികളുമായി സര്‍ക്കാര്‍ ഒത്തുകളിച്ചുവെന്നും സര്‍ക്കാര്‍ സുപ്രീം കോടതി ഉത്തരവ് തെറ്റായി വ്യാഖ്യാനം ചെയ്തുവെന്നും കോടതി വ്യക്തമാക്കി. സമീപകാലത്ത് ഏറ്റവും ദൈര്‍ഘ്യമേറിയ വിധിപ്രസ്താവമാണ് സുപ്രീം കോടതിയില്‍ ജസ്റ്റിസ് ബി.വി. നാഗരത്‌ന നടത്തിയത്. കേസില്‍ നല്‍കിയ ഹര്‍ജിയുടെ നിലനില്‍പ്പ് മുതല്‍ പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദ് ചെയ്ത സാഹചര്യത്തില്‍ ഇവരെ എന്തുചെയ്യണം എന്നതുള്‍പ്പെടെ ഏഴുവിഷയങ്ങള്‍ വിധിയില്‍ പരാമര്‍ശിക്കുന്നുണ്ട്.കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയ ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി ചട്ടവിരുദ്ധവും നിയമവിരുദ്ധവുമാണെന്നാണ് സുപ്രീം കോടതി വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ വിചാരണ നടന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരാണ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കേണ്ടതെന്നാണ് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്.

ഇല്ലാത്ത അധികാരം ഉപയോഗിച്ചു കൊണ്ടാണ് ഗുജറാത്ത് സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു ഉത്തരവ് ഇറക്കിയതെന്നും ആ ഉത്തരവ് തങ്ങള്‍ റദ്ദാക്കുകയാണ് ചെയ്യുന്നതെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന വിധിപ്രസ്താവത്തില്‍ പറയുന്നു. തങ്ങള്‍ക്ക് അധികാരമില്ല എന്ന് മനസ്സിലായിട്ടും ഗുജറാത്ത് സര്‍ക്കാര്‍ അത്തരം ഒരു നടപടിയുമായി മുന്നോട്ടുപോയത് തികച്ചും തെറ്റായ ഒരു നടപടിയെന്ന് കോടതി വ്യക്തമാക്കി.അധികാരം ദുര്‍വിനിയോഗം ചെയ്തതിന്റെ പേരില്‍ ഉത്തരവ് റദ്ദാക്കുന്നുവെന്നും വ്യക്തമാക്കിയാണ് കേസില്‍ സര്‍്കകാര്‍ മോചിപ്പിച്ച 11 പ്രതികളോടും വീണ്ടും ജയിലില്‍ പോകാന്‍ കോടതി നിര്‍ദ്ദേശിച്ചത്.

 

 

 

ബില്‍ക്കിസ് ബാനു കേസ്പ്രതികളെ വിട്ടയച്ച ഗുജറാത്ത്
സര്‍ക്കാരിന്റെ നടപടി നിയമവിരുദ്ധം; പ്രതികള്‍
ഒരാഴ്ചക്കുള്ളില്‍ കീഴടങ്ങണം

Share

Leave a Reply

Your email address will not be published. Required fields are marked *