ഓടുന്ന കാറിലെ കൂട്ടബലാത്സംഗം: കേരളം തലകുനിക്കേണ്ട സാഹചര്യം- വനിതാ കമ്മീഷന്‍

ഓടുന്ന കാറിലെ കൂട്ടബലാത്സംഗം: കേരളം തലകുനിക്കേണ്ട സാഹചര്യം- വനിതാ കമ്മീഷന്‍

കൊച്ചി: ഓടുന്ന കാറില്‍ 19കാരിയായ മോഡല്‍ കൂട്ടബലാത്സംഗത്തിന് ഇരയായത് കേരളം തലകുനിക്കേണ്ട സാഹചര്യമെന്ന് വനിതാ കമ്മീഷന്‍. സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ കഴിയില്ലെന്നത് വലിയ പ്രശ്നമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞു. രാത്രിയില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കണമെന്നും പോലിസ് സംവിധാനം ശക്തിപ്പെടണമെന്നും അവര്‍ പറഞ്ഞു.

തന്നെ ബാറില്‍ കൊണ്ടുപോയത് സുഹൃത്ത് ഡോളിയാണെന്ന് കൂട്ടബലാത്സംഗത്തിന് ഇരയായ പത്തൊമ്പതുകാരി വെളിപ്പെടുത്തി. ബാറില്‍ വെച്ച് തന്ന ബിയറില്‍ എന്തോ പൊടി ചേര്‍ത്തതായി സംശയമുണ്ട്. പിന്നീട് അവശയായ തന്നോട് ഡോളി സുഹൃത്തുക്കളുടെ കാറില്‍ കയറാന്‍ പറഞ്ഞു. നഗരത്തില്‍ വാഹനം സഞ്ചരിച്ച് കൊണ്ടിരിക്കെ മൂവരും ചേര്‍ന്ന് പീഡിപ്പിച്ചെന്നും യുവതി പറഞ്ഞു. പീഡിപ്പിച്ചവരെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയും. പീഡനത്തിന് ശേഷം ഹോട്ടലില്‍ ഇറക്കി ഭക്ഷണം വാങ്ങി. അവിടെ വെച്ച് പ്രതികരിക്കാന്‍ ഭയമായിരുന്നെന്നും പരാതിയില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്നും യുവതി പറഞ്ഞു.

രാജസ്ഥാന്‍ സ്വദേശിയായ യുവതി ഡിംപിള്‍ ലാമ്പ, കൊടുങ്ങല്ലൂര്‍ സ്വദേശികളായ നിതിന്‍, വിവേക്, സുദീപ് എന്നിവരാണ് പ്രതികള്‍. ഇരയായ യുവതിയുടെ കൂടെയുണ്ടായിരുന്ന രാജസ്ഥാന്‍ സ്വദേശിനി വാഹനത്തില്‍ കയറാതെ മനഃപൂര്‍വം ഒഴിഞ്ഞ് മാറിയതെന്ന് പോലീസ്. ഇവരെ കണ്ടെത്തി അന്വേഷണം നടത്തിയപ്പോളാണ് യുവാക്കളെക്കുറിച്ചുളള വിവരം പോലിസിന് ലഭിച്ചത്. കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *