കാന്‍സര്‍ ബാധിതയായ 66കാരിക്ക് രക്ഷയേകി കോഴിക്കോട് ആസ്റ്റര്‍ മിംസ്

കാന്‍സര്‍ ബാധിതയായ 66കാരിക്ക് രക്ഷയേകി കോഴിക്കോട് ആസ്റ്റര്‍ മിംസ്

കോഴിക്കോട്: കാന്‍സര്‍ ബാധിതയായ 66 വയസുകാരിയെ എന്‍ഡോസ്‌കോപ്പിക് അള്‍ട്രാ സൗണ്ട് (ഇ.യു.എസ്) ഉപയോഗിച്ചുള്ള നൂതന ചികിത്സയിലൂടെ രക്ഷയേകി കോഴിക്കോട് ആസ്റ്റര്‍ മിംസ്. ചെറുകുടലിന്റെ ഒരു ഭാഗം മുറിച്ച് മാറ്റുന്നതിന് പകരം നൂതനമായ ഗ്യാസ്ട്രോ ജെജുനോസ്റ്റോമിയിലൂടെ ശസ്ത്രക്രിയ ഒഴിവാക്കിയായിരുന്നു ചികിത്സ. പാന്‍ക്രിയാസിനെ ബാധിച്ച കാന്‍സറിനെ തുടര്‍ന്നായിരുന്നു മലപ്പുറം സ്വദേശിനിയായ വയോധികയുടെ ചെറുകുടലിന്റെ തുടക്ക ഭാഗമായ ഡുവോഡിനത്തില്‍ ബ്ലോക്കുണ്ടായത്. ഇതോടെ ഇവര്‍ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയാത്ത അവസ്ഥയിലായി. ആമാശയത്തിലേക്ക് ഭക്ഷണം എത്താതെ വന്നതോടെ കഴിക്കുന്നത് മുഴുവന്‍ ഛര്‍ദ്ദിക്കുന്ന സ്ഥിതിയിലായിരുന്നു. രോഗം മൂര്‍ച്ഛിക്കുകയും അസഹനീയമായ വയറുവേദന പതിവാകുകയും ചെയ്ത കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് ഓങ്കോളജി വിഭാഗം തലവന്‍ ഡോ. കെ .വി ഗംഗാധരന്റെ പരിശോധനയിലാണ് കാന്‍സറിനെ തുടര്‍ന്നുണ്ടായ ബ്ലോക്ക് കണ്ടെത്തിയത്.

രോഗിക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ ശസ്ത്രക്രിയ ഇല്ലാതെയുള്ള ചികിത്സാ രീതികള്‍ അവലംബിക്കാനായിരുന്നു ഡോക്ടര്‍മാരുടെ തീരുമാനം. തുടര്‍ന്ന് ആശുപത്രിയിലെ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ടോണി ജോസ് നേതൃത്വത്തില്‍ നടത്തിയ ചികിത്സയില്‍ ആമാശയത്തില്‍ നിന്നും ചെറുകുടലിന്റെ അടുത്ത ഭാഗമായ ജെജുനത്തിലേക്ക് സ്റ്റെന്റ് സ്ഥാപിക്കുകയായിരുന്നു. എന്‍ഡോസ്‌കോപ്പിക് അള്‍ട്രാ സൗണ്ട് സ്‌കാനിങ്ങിന്റെ സഹായത്തോടെയായിയിരുന്നു ചികിത്സ. സങ്കീര്‍ണമായ ശസ്ത്രക്രിയക്ക് പകരം വയര്‍ തുറക്കാതെ ഒട്ടും വേദന ഇല്ലാതെ തന്നെ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിഞ്ഞു എന്നത് അപൂര്‍വ നേട്ടമാണ്. ഉത്തര കേരളത്തില്‍ ആദ്യമായും ദക്ഷിണേന്ത്യയില്‍ വളരെ വിരളമായുമാണ് ഈ ചികിത്സ രീതി ചെയ്യുന്നത്. ഓങ്കോളജി, ഗ്യാസ്ട്രോ എന്ററോളജി, അനസ്‌തേഷ്യ എന്നീ വിഭാഗങ്ങളുടെ കൂട്ടായ്മയിലാണ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ഈ ചികിത്സ വിജയകരമായി പൂര്‍ത്തീകരിച്ചത്.

ഗ്യാസ്ട്രോ എന്ററോളജി വിഭാഗം തലവന്‍ ഡോ. അനീഷ് കുമാര്‍, കണ്‍സള്‍ട്ടന്റുമാരായ ഡോ. ജുബിന്‍ കമാര്‍, ഡോ. ജി.എന്‍ ഗിരീഷ്, അനസ്‌തേഷ്യ വിഭാഗം തലവന്‍ കെ. കിഷോര്‍, സീനിയര്‍ എന്‍ഡോസ്‌കോപ്പിക് ടെക്നീഷന്‍ രാജീവ്, നഴ്‌സിംഗ് വിഭാഗത്തില്‍നിന്നും സിസ്റ്റര്‍മാരായ ആശ മേരി, ശില്‍പ, എന്നിവരായിരുന്നു മെഡിക്കല്‍ സംഘത്തിലെ മറ്റ് അംഗങ്ങള്‍.

Share

Leave a Reply

Your email address will not be published. Required fields are marked *