വാദം പൂര്‍ത്തിയായിട്ട് ഒരു വര്‍ഷം; ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസില്‍ ലോകായുക്ത വിധി ഇന്ന്‌

വാദം പൂര്‍ത്തിയായിട്ട് ഒരു വര്‍ഷം; ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസില്‍ ലോകായുക്ത വിധി ഇന്ന്‌

തിരുവനന്തപുരം: ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാതിയില്‍ ലോകായുക്ത വിധി ഇന്ന്‌. കേസില്‍ ഒരു വര്‍ഷമായി വാദം പൂര്‍ത്തിയായിട്ട്. എന്നാല്‍, വിധി പറഞ്ഞിരുന്നില്ല. ഹൈക്കോടതിയെ പരാതിക്കാരന്‍ ആര്‍.എസ് ശശികുമാര്‍ സമീപിച്ചതോടെയാണ് വീണ്ടും കേസ് പരിഗണിക്കുന്നത്.
അന്തരിച്ച ചെങ്ങന്നൂര്‍ മുന്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്റെയും അന്തരിച്ച എന്‍.സി.പി നേതാവ് ഉഴവൂര്‍ വിജയന്റെയും കുടുംബത്തിനും ഒപ്പം കോടിയേരി ബാലകൃഷ്ണന്റെ അകമ്പടി വാഹനം അപകടത്തില്‍പെട്ട് മരിച്ച പൊലിസുകാരന്റെയും കുടുംബത്തിനും ദുരിതാശ്വാസ നിധിയില്‍ നിന്നും പണം നല്‍കിയതിന് എതിരേയാണ് കേസെടുത്തത്. മുഖ്യമന്ത്രിയും ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരും ഫണ്ട് വകമാറ്റിയെന്നാണ് കേസ്. കേസില്‍ വാദം 2022 മാര്‍ച്ച് 18ന് വാദം പൂര്‍ത്തിയായിരുന്നു. പണം അനുവദിക്കുന്നതില്‍ മന്ത്രിസഭക്ക് അധികാരമുണ്ടെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. വാദത്തിനിടെ ലോകായുക്ത സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.

വിധി മുന്നില്‍ കണ്ട് ലോകായുക്ത നിയമം തന്നെ സര്‍ക്കാര്‍ ഭേദഗതി ചെയ്തിരുന്നു. ലോകായുക്തയുടെ അധികാരം കുറയ്ക്കുന്ന ബില്‍ നിയമസഭ പാസാക്കി. എന്നാല്‍ ഗവര്‍ണര്‍ അതില്‍ ഒപ്പിട്ടിരുന്നില്ല. ലോകായുക്ത നിയമം 14 വകുപ്പ് പ്രകാരമുള്ള ഉത്തരവ് എതിരായതിനെ തുടര്‍ന്ന് കെ.ടി ജലീലിന് മന്ത്രി സ്ഥാനം നഷ്ടമായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *