കുപ്പത്തെ ബസ് അപകടം; ഡ്രൈവര്‍ക്ക് അഞ്ച് വര്‍ഷം തടവ്

കുപ്പത്തെ ബസ് അപകടം; ഡ്രൈവര്‍ക്ക് അഞ്ച് വര്‍ഷം തടവ്

തലശ്ശേരി:തളിപ്പറമ്പ് കുപ്പത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് അമിത വേഗതയില്‍ വന്ന ബസ് ഇടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാല് പേര്‍ മരിക്കാനിടയായ കേസില്‍ പി.എന്‍.ആര്‍ ഡ്രൈവര്‍ ഉദിനൂരിലെ പറമ്പത്ത് വീട്ടില്‍ രാഹുല്‍ പി.(38) നെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചു. ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജ് എ.വി മൃദുലയാണ് ശിക്ഷ വിധിച്ചത്. 2010 സെപ്റ്റംബര്‍ ഒന്നിന് രാവിലെയാണ് അപകടം നടന്നത്. പയ്യന്നൂര്‍ ഭാഗത്ത് നിന്നും വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ്‌സ്റ്റോപ്പില്‍ ബസസ്സ് കാത്ത് നില്‍ക്കുകയായിരുന്ന തളിപറമ്പ് സീതി സാഹിബ് മെമ്മോറിയല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളായ ടി.കെ.കുഞ്ഞാമിന(15), കെ.എം കദീജ (15), റിസ്വാന, എ.സി.ഖാദര്‍ (52) എന്നിവര്‍ ഉള്‍പ്പെടെ നാല് പേര്‍ മരണപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

കുപ്പത്തെ പുതിയ പുരയില്‍ മുഹമ്മദ് ഷെരീഫിന്റെ പരാതിയിലാണ് പോലിസ് പ്രഥമ വിവരം രേഖപ്പെടുത്തിയത്. സംഭവം നേരില്‍ കണ്ട സീതി സാഹിബ് മെമ്മോറിയലിലെ അധ്യാപകന്‍ കെ.അബ്ദുള്ള, പരുക്കേറ്റ റിസ് വാന വിദ്യാര്‍ഥികളായ ഷര്‍ഹാന, ടി.കെ ജംഷീറ, പോലിസ് ഓഫീസര്‍മാരായ ടി.മധുസൂദനന്‍ , ഡി.പ്രമോദ്, പി.ജെ.ജോയ്, പി.ചന്ദ്രശേഖരന്‍, രാധാകൃഷ്ണന്‍ ,കെ.ഗോപാലകൃഷ്ണന്‍, ഡോക്ടര്‍മാരായ ലതിക ദേവി, ആര്‍.കെ.റമിത്ത്, ശ്രീധരന്‍ ഷെട്ടി, രാഗേഷ് , ആര്‍.ടി.ഒ ഒ.കെ.അനില്‍കുമാര്‍ തുടങ്ങിയവരാണ് പ്രോസിക്യൂഷന്‍ സാക്ഷികള്‍. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഡിസ്ട്രിക്ട് ഗവ. പ്ലീഡര്‍ അഡ്വ.സി.കെ രാമചന്ദ്രനാണ് ഹാജരായത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *