ഒരു കുടുംബത്തിന് പ്രതിദിനം നൂറ് ലിറ്റര്‍ വെള്ളം മതി, എന്നാല്‍ മന്ത്രി ഉപയോഗിച്ചതാവട്ടെ 61,000 ലിറ്ററും

ഒരു കുടുംബത്തിന് പ്രതിദിനം നൂറ് ലിറ്റര്‍ വെള്ളം മതി, എന്നാല്‍ മന്ത്രി ഉപയോഗിച്ചതാവട്ടെ 61,000 ലിറ്ററും

തിരുവനന്തപുരം: നാല് അംഗങ്ങളുള്ള കുടുംബത്തിന് ഉപയോഗത്തിനായി പ്രതിദിനം 100 ലിറ്റര്‍ വെള്ളം മതി, പിന്നെ എന്തിന് ദുരുപയോഗം എന്നായിരുന്നു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റില്‍ ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ വെള്ളക്കരം വര്‍ധിപ്പിച്ചപ്പോള്‍ അതിനെ ന്യായീകരിക്കാനായി നിരത്തിയ വാദം. എന്നാല്‍, ജലവിഭവ വകുപ്പ് മന്ത്രിയുടെ ഉപഭോഗ കണക്കെടുത്തപ്പോള്‍ ഞെട്ടിയിരിക്കുയാണ് ജനം. കാരണം, മന്ത്രിയുടെ വസതിയിലെ വെള്ളത്തിന്റെ ഉപഭോഗ കണക്കില്‍ പ്രതിമാസം ശരാശരി ഉപയോഗിക്കുന്നത് 61000 ലിറ്റര്‍ വെള്ളം. കഴിഞ്ഞ ജൂണ്‍-ജൂലായ് മാസത്തില്‍ മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഉപയോഗിച്ച വെള്ളത്തിന്റെ കണക്കാണ് ഇപ്പോള്‍ പുറത്തുവന്നത്. 100 ലിറ്റര്‍ മതി കുടുംബത്തിനെന്ന് ചോദിച്ച മന്ത്രി റോഷി അഗസ്റ്റിനെ പ്രതിരോധത്തിലാക്കുന്നതാണ് പുതിയ കണക്കുകള്‍.

മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ രണ്ട് കുടിവെള്ള കണക്ഷനാണ് ഉള്ളത്. ജൂണ്‍-ജൂലായ് മാസം ഇതില്‍ ഒന്നില്‍ 1.12 ലക്ഷം ലിറ്റര്‍ വെള്ളവും രണ്ടാമത്തേതില്‍ 10000 ലിറ്റര്‍ വെള്ളവും ഉപയോഗിച്ചുവെന്നാണ് കണക്ക്. രണ്ട് കണക്ഷനിലുമായി 2542 രുപയാണ് ബില്ല് വന്നത്. കഴിഞ്ഞ ഒരുവര്‍ഷത്തെ ശരാശരി നോക്കിയാല്‍ തന്നെ മാസം ഏകദേശം 40000 ലിറ്റര്‍ വെള്ളമാണ് മന്ത്രി ഭവനത്തിലെ ശരാശരി ഉപഭോഗം.

1.22 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഈ രണ്ടുമാസക്കാലയളവില്‍ മന്ത്രി ഭവനത്തില്‍ ഉപയോഗിച്ചത്. മാസം ശരാശരി ഉപയോഗം 61,000 ലിറ്റര്‍. നിയമസഭയില്‍ സനീഷ് കുമാര്‍ ജോസഫിന്റെ ചോദ്യത്തിന് മന്ത്രി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാര്‍ വെള്ളക്കരം കൂട്ടിയ തീരുമാനത്തെ ന്യായീകരിച്ച് നിയമസഭയില്‍ സംസാരിക്കവെയായിരുന്നു നാലംഗ കുടുംബത്തിന് ദിവസം 100 ലിറ്റര്‍ വെള്ളം പോരെയന്ന് മന്ത്രി ചോദിച്ചത്. ഇതു വിവാദത്തിലായിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *