ഗുജറാത്തില്‍ മുഖ്യമന്ത്രിയായി ഭൂപേന്ദ്രഭായ് പട്ടേല്‍ തുടരും; സത്യപ്രതിജ്ഞ ഡിസംബര്‍ 12ന്

ഗുജറാത്തില്‍ മുഖ്യമന്ത്രിയായി ഭൂപേന്ദ്രഭായ് പട്ടേല്‍ തുടരും; സത്യപ്രതിജ്ഞ ഡിസംബര്‍ 12ന്

അഹമ്മദാബാദ്: തുടര്‍ച്ചയായി ഏഴാം തവണയും എന്ന ചരിത്രവിജയം നേടിയ ഗുജറാത്തില്‍ നിലവിലെ മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍ തന്നെ മുഖ്യമന്ത്രിയായി തുടരും. ബി.ജെ.പി കേന്ദ്രനേതൃത്വമാണ് ഇദ്ദേഹത്തെ മാറ്റേണ്ടെന്ന് തീരുമാനിച്ചത്. ഗുജറാത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷവുമായാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. ഈ മാസം 12ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സത്യപ്രതിജ്ഞ നടത്തുക. ആകെ പോള്‍ ചെയ്തതില്‍ 52 ശതമാനം വോട്ടും നേടിയാണ് ബി.ജെ.പി ഇക്കുറി അധികാരത്തിലേക്ക് കടക്കുന്നത്.

ആകെയുള്ള 182 സീറ്റില്‍ 156 സീറ്റിലും ബി.ജെ.പി ഇപ്പോള്‍ വിജയിക്കുകയോ മുന്നിട്ട് നില്‍ക്കുകയോ ചെയ്യുന്നുണ്ട്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് വെറും 18 സീറ്റിലേ ജയിക്കാനായുള്ളൂ. അതേസമയം ആദ്യമായി സംസ്ഥാനത്ത് പോരിനിറങ്ങിയ ആം ആദ്മി പാര്‍ട്ടി അഞ്ചിടത്ത് മുന്നിലാണ്. സമാജ്‌വാദി പാര്‍ട്ടി ഒരിടത്തും സ്വതന്ത്രര്‍ രണ്ടിടത്തും മുന്നിലുണ്ട്.

ഏറ്റവും കൂടുതല്‍ കാലം ഒരു സംസ്ഥാനം തുടര്‍ച്ചയായി ഭരിച്ചതിന്റെ സി.പി.എം റെക്കോര്‍ഡ് കൂടെ ഇതോടെ ബി.ജെ.പിയുടെ പക്കലേക്ക് മാറും. അടുത്ത അഞ്ച് വര്‍ഷക്കാലം സംസ്ഥാനത്ത് അധികാരം നിലനിര്‍ത്തിയാല്‍ ബി.ജെ.പിയാകും ഈ റെക്കോര്‍ഡിന്റെ അവകാശികള്‍. മികച്ച വിജയം കൈവരിച്ച ഗുജറാത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ന് വൈകീട്ട് ആറ് മണിക്ക് ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.

 

Share

Leave a Reply

Your email address will not be published. Required fields are marked *