‘രാഷ്ട്രപത്നി’ പരാമര്‍ശം; കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് ബി.ജെ.പി

‘രാഷ്ട്രപത്നി’ പരാമര്‍ശം; കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് ബി.ജെ.പി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ലോക്സഭാകക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ‘ രാഷ്ട്രപത്‌നി’ എന്ന് വിളിച്ചതിനെതിരേ ബി.ജെ.പി. രാഷ്ട്രപത്നി പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് സഭയില്‍ മാപ്പു പറയണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിന് ആദിവാസി വിരുദ്ധ മനോഭാവമാണുള്ളത്. ദ്രൗപദി മുര്‍മു രാഷ്ട്രപതി സ്ഥാനാര്‍ഥിയായപ്പോള്‍ മുതല്‍ കോണ്‍ഗ്രസ് നിരന്തരം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തുടര്‍ന്ന് ബി.ജെ.പി എം.പിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധിച്ചു. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. അധീര്‍ രഞ്ജന്‍ ചൗധരി മാത്രമല്ല കോണ്‍ഗ്രസും മാപ്പു പറയണം. രാജ്യത്തെ പരമോന്നത ഭരണഘടനാ ഓഫിസിലിരുന്ന് ഒരു സ്ത്രീയെ അപമാനിക്കുന്നതിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അനുമതി നല്‍കിയെന്നും അവര്‍ കുറ്റപ്പെടുത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *