ഡോ.ഹാര്‍ട്ട് പ്രസിദ്ധീകരിക്കാനായത് അഭിമാനകരം; പി.ടി.നിസാര്‍

ഡോ.ഹാര്‍ട്ട് പ്രസിദ്ധീകരിക്കാനായത് അഭിമാനകരം; പി.ടി.നിസാര്‍

കോഴിക്കോട്: ഹൃദയ ചികിത്സാ രംഗത്ത് ബദല്‍ ചികിത്സാ രീതി ആവിഷ്‌ക്കരിച്ച് കഴിഞ്ഞ കാല്‍നൂറ്റാണ്ട് കാലമായി വിജയകരമായി മുന്നോട്ട് പോകുന്ന രാജ്യാന്തര ഹൃദ്രോഗ വിദഗ്ധന്‍ ഡോ.കെ.കുഞ്ഞാലിയുടെ ആത്മകഥയായ ഡോ.ഹാര്‍ട്ട് പ്രസിദ്ധീകരിക്കാനായത് അഭിമാനകരമാണെന്ന് പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ പറഞ്ഞു. പുസ്തക പ്രകാശന വേദിയില്‍ പുസ്തക പരിചയം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൃദയ ചികിത്സ ഭാരിച്ചതും പ്രയാസം നിറഞ്ഞതുമായ കാലത്ത് ചെലവ് ചുരുക്കി ഓപ്പറേഷന്‍ പരമാവധി ഒഴിവാക്കി ആയിരക്കണക്കിന് രോഗികളെ സാധാരണ ജീവിതത്തിലേക്ക് നയിച്ച ഭാഷഗ്വരനാണ് ഡോ.കെ.കുഞ്ഞാലി. നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന ഹൃദയ ചികിത്സയുടെ പൊളിച്ചെഴുത്താണ് അദ്ദേഹം നടത്തിയത്. ഹൃദയത്തിലെ രക്തധമനികള്‍ അടഞ്ഞാല്‍ അത് സര്‍ജറിയില്ലാതെ തുറക്കാന്‍ സാധിക്കുമെന്ന അദ്ദേഹത്തിന്റെ കണ്ടെത്തല്‍ ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ അടക്കം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഡോ.കെ.കുഞ്ഞാലി മുന്നോട്ടുവെച്ച ചികിത്സാ രീതി സാര്‍വത്രികമാക്കാന്‍ മാധ്യമങ്ങള്‍ ഇടപെടണമെന്നദ്ദേഹം ആവശ്യപ്പെട്ടു. ഈ ചികിത്സാ രീതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിലയിരുത്തി മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പാഠ്യപദ്ധതിയുടെ ഭാഗമാക്കാനും മലയാളക്കരയുടെ മണ്ണില്‍ നിന്ന് ശ്രദ്ധേയമായ ഇത്തരമൊരു ചികിത്സാ രീതി ശാസ്ത്രീയമായി നടപ്പാക്കുകയും വിജയപഥത്തിലെത്തിക്കുകയും ചെയ്ത ഡോക്ടറുടെ സംഭാവന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും സമൂഹവും തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

ഡോ.ഹാര്‍ട്ട് പ്രസിദ്ധീകരിക്കാനായത് അഭിമാനകരം; പി.ടി.നിസാര്‍

Share

Leave a Reply

Your email address will not be published. Required fields are marked *