ഗവര്‍ണറുടെ നടപടി രാജ്യദ്രോഹം സോഷ്യലിസ്റ്റ് പാര്‍ട്ടി ( ഇന്ത്യ )

ഗവര്‍ണറുടെ നടപടി രാജ്യദ്രോഹം സോഷ്യലിസ്റ്റ് പാര്‍ട്ടി ( ഇന്ത്യ )

തൃശൂര്‍ :അഫ്ഘാനിസ്ഥാനും പാക്കിസ്ഥാനും ബംഗ്ലാദേശും ശ്രീലങ്കയും എല്ലാം ഉള്‍പ്പെടുന്ന മാപ്പില്‍ ആര്‍ എസ് എസ് ധ്വജവും പ്രദര്‍ശിപ്പിച്ചു ഇതു ഭാരത മാതാവാണെന്നു ഉന്നത ഭരണഘടനാ പദവി വഹിക്കുന്ന ഗവര്‍ണര്‍ പ്രഖ്യാപിക്കുന്നത്, അയല്‍രാജ്യങ്ങള്‍ കീഴടക്കി ഹിന്ദു രാഷ്ട്രം സ്ഥാപിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നതായുള്ള അപകടകരമായ സന്ദേശം നല്‍കുമെന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന സെക്രെട്ടറിയറ്റ് അഭിപ്രായപ്പെട്ടു. ഇപ്പോള്‍ തന്നെ അന്തര്‍ദേശീയ രംഗത്ത് ഒറ്റപ്പെട്ട ഇന്ത്യ മറ്റു രാജ്യങ്ങളുടെ ശത്രുവായി മാറും. പഹല്‍ഗാം ഭീകര അക്രമണത്തിന്റെ വെളിച്ചത്തില്‍ പാകിസ്ഥാന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ വിശദീകരിക്കാന്‍ എംപി മാരുടെ സംഘത്തെ അയക്കുന്ന സമയത്തു ഇന്ത്യ അയല്‍ രാജ്യങ്ങളെ കീഴടക്കാന്‍ ശ്രമിക്കുന്നതായ പ്രചരണം ഏറെ ദോഷം ചെയ്യും.ഭാരതാംബ ഏന്തുന്ന പതാക സംഘധ്വജമല്ല ത്രിവര്‍ണ പാതകയാണ്.
വന്യ ജീവികളെ കെണിവെച്ചു പിടിക്കാന്‍ അനധികൃത വൈദ്യുതി വേലിയില്‍ തട്ടി പതിനഞ്ചുകാരന്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്തു രാജി വെക്കാന്‍ തയാറാകാതെ അധികാരത്തില്‍ കടിച്ചു തൂങ്ങുന്ന വനം മന്ത്രി എകെ ശശീന്ദ്രനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും സോഷ്യലിസ്റ്റ് പാര്‍ട്ടി ( ഇന്ത്യ ) ആവശ്യപ്പെട്ടു.
നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി ( ഇന്ത്യ ) യൂഡിഎഫ് നെ പിന്തുണയ്ക്കും.
സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബു അധ്യക്ഷത വഹിച്ചു. മനോജ് ടി സാരംഗ്, ടോമി മാത്യു, കാട്ടുകുളം ബഷീര്‍, എ.ടി സന്തോഷ്, കെ എസ് സജിത്ത് എന്നിവര്‍ സംസാരിച്ചു. അടിയന്തിരാവസ്ഥയുടെ അന്‍പതാം വാര്‍ഷിക ദിനമായ ജൂണ്‍ 25 ന് എല്ലാ ജില്ലകളിലും ജനാധിപത്യ സംരക്ഷണ സദസ്സുകള്‍ സംഘടിപ്പിക്കും.

 

ഗവര്‍ണറുടെ നടപടി രാജ്യദ്രോഹം
സോഷ്യലിസ്റ്റ് പാര്‍ട്ടി ( ഇന്ത്യ )

 

Share

Leave a Reply

Your email address will not be published. Required fields are marked *