യുഡിഎഫിന്റെ വാതില്‍ അന്‍വറിന് മുന്നില്‍ പൂര്‍ണമായി അടഞ്ഞിട്ടില്ലെന്ന് കെ സുധാകരന്‍

യുഡിഎഫിന്റെ വാതില്‍ അന്‍വറിന് മുന്നില്‍ പൂര്‍ണമായി അടഞ്ഞിട്ടില്ലെന്ന് കെ സുധാകരന്‍

മലപ്പുറം: യുഡിഎഫിന്റെ വാതില്‍ അന്‍വറിന് മുന്നില്‍ പൂര്‍ണമായി അടഞ്ഞിട്ടില്ലെന്ന് കെ സുധാകരന്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. അന്‍വറിന്റെ വോട്ടില്ലെങ്കിലും നിലമ്പൂരില്‍ യുഡിഎഫ് ജയിക്കും. . അന്‍വര്‍ നടത്തിയ പ്രസ്താവന തന്നെയാണ് അന്‍വറിന് വിനയായത് അന്‍വര്‍ തിരുത്തിയാല്‍ യുഡിഎഫില്‍ എത്താമെന്നും കെ സുധാകരന്‍ പറഞ്ഞു.യുഡിഎഫിനൊപ്പം നില്‍ക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് പറഞ്ഞ്, സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കുന്നതായി അന്‍വര്‍ പറഞ്ഞിരുന്നെങ്കില്‍, അദ്ദേഹത്തെ സതീശന്‍ തന്നെ കൈപിടിച്ചു കൊണ്ടു വന്നേനെയെന്ന് സുധാകരന്‍ പറഞ്ഞു.
ഞങ്ങള്‍ക്കാര്‍ക്കും അന്‍വറിനോട് വ്യക്തിപരമായ വിദ്വേഷമോ വൈരാഗ്യമോ ഇല്ല. അദ്ദേഹം വരുമെന്ന് അറിയിച്ചാല്‍ കൂടെ നിര്‍ത്തുന്നതിനെക്കുറിച്ച് യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. സതീശന് അഭിപ്രായവ്യത്യാസം ഉണ്ടായത് അദ്ദേഹം എടുത്ത ഒരു തീരുമാനത്തിന് വിയോജിപ്പ് ഉണ്ടായപ്പോഴാണ്. അത് സ്വാഭാവികമാണ്. പ്രതിപക്ഷ നേതാവ് അയഞ്ഞാല്‍ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്ന് പറയുന്നതിനോട് യോജിപ്പില്ല. പ്രതിപക്ഷ നേതാവ് അയഞ്ഞതു കൊണ്ട് മാത്രം കാര്യമില്ല. പ്രതിപക്ഷ നേതാവ് അയയുമ്പോള്‍, അന്‍വര്‍ കൂടെ അയയണം. ഒരാള്‍ അയഞ്ഞതുകൊണ്ട് കാര്യമില്ല. രണ്ടുപേരും അയഞ്ഞാലേ തീരുമാനമാകൂ എന്നും കെ സുധാകരന്‍ പറഞ്ഞു.

ഞങ്ങള്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിക്കെതിരെ പ്രസ്താവന നടത്തിക്കൊണ്ടിരിക്കുന്നയാളുടെ ഒപ്പം പോകാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? അന്‍വറിന്റെ പ്രതികരണങ്ങളാണ് എല്ലാക്കുഴപ്പത്തിനും കാരണമെന്നും് കെ സുധാകരന്‍ പറഞ്ഞു. നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയാക്കി എം സ്വരാജിനെ സിപിഎം ബലിയാടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

 

 

യുഡിഎഫിന്റെ വാതില്‍ അന്‍വറിന് മുന്നില്‍
പൂര്‍ണമായി അടഞ്ഞിട്ടില്ലെന്ന് കെ സുധാകരന്‍

Share

Leave a Reply

Your email address will not be published. Required fields are marked *