അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരും

അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരും

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നd് മുന്നറിയിപ്പ്.
വടക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റും മഴയും വ്യാപകനാശനഷ്ടമാണുണ്ടാക്കിയത്. കോഴിക്കോടും കണ്ണൂരും പാലക്കാടും മലപ്പുറത്തുമായി വിവിധയിടങ്ങളില്‍ ശക്തമായ കാറ്റില്‍ മരങ്ങള്‍ വീണ് വീടുകള്‍ തകര്‍ന്നു. കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാട് പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. കണ്ണൂരിലും കാസര്‍കോട്ടും റെഡ് അലര്‍ട്ടും മറ്റെല്ലാ വടക്കന്‍ ജില്ലകളിലും ഓറഞ്ച് അലര്‍ട്ടുമാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയും ഇന്ന് രാവിലെയും ഇടവിട്ട് ശക്തമായ മഴയും കാറ്റും വടക്കന്‍ ജില്ലകളിലുണ്ടാക്കിയത് വ്യാപക നാശനഷ്ടമാണ്.
വിലങ്ങാടിനടുത്തെ വനമേഖലയില്‍ കനത്ത മഴ പെയ്യുകയാണ്. വിലങ്ങാട് പുഴയുടെ ഭാഗമായ വാണിമേല്‍പ്പുഴയിലും ജലനിരപ്പ് കൂടി. കോരപ്പുഴ, പൂനൂര്‍ പുഴ എന്നിവ പലയിടങ്ങളിലായി കര കവിഞ്ഞൊഴുകുന്നതിനാല്‍ തീരദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്. വെള്ളം തുറന്ന് വിടാനായി കക്കയം ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലര്‍ട്ടുള്ള കണ്ണൂരില്‍ ഇടവിട്ട് കനത്ത മഴ തുടരുന്നു.

പാലക്കാട് മലയോര മേഖലയിലും ശക്തമായ മഴ തുടരുന്നു. പാലക്കാട് മൂലത്തറ റെഗുലേറ്ററിന്റെ രണ്ടുഷട്ടറുകള്‍ തുറന്നതിനാല്‍ ചിറ്റൂര്‍പുഴയില്‍ ജലനിരപ്പ് ഉയരും. പുഴയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൃഷ്ടിപ്രദേശത്തു ശക്തമായ മഴ തുടരുന്നതിനാല്‍ കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടര്‍ തുറക്കുമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പാലക്കാട് മരുത റോഡില്‍ മരം വീണ് വീട് ഭാഗികമായി തക4ന്നു. കാളിപ്പാറ കരുമ്മന്‍കാട്ടില്‍ അഷറഫ് അലിയുടെ വീടാണ് തകര്‍ന്നത്. കരിപ്പൂരില്‍ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്ന് കൂറ്റന്‍ പാറ പതിച്ച് കുടിവെള്ള ടാങ്ക് തകര്‍ന്നു. റണ്‍വേയുടെ കിഴക്ക് വശത്തായാണ് അപകടം. അപകട ഭീഷണിയെ തുടര്‍ന്ന് മാറി താമസിച്ചിരുന്നതിനാല്‍ വലിയ അപകടമാണ് വഴി മാറിയത്.

ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളിലും മഴക്കെടുതി രൂക്ഷമാണ്. മീനച്ചില്‍, മണിമല ആറുകള്‍ കരകവിഞ്ഞതോടെ കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കോട്ടയം ജില്ലയില്‍ 15 ക്യാമ്പുകള്‍ തുറന്നു. 62 കുടുംബങ്ങളിലെ 181 പേര്‍ ക്യാമ്പിലുണ്ട്. അയ്മനം പഞ്ചായത്തിലെ കരീംമഠം വേഴപ്പറമ്പ് പാടശേഖരത്തില്‍ മടവീണു. രണ്ടാം കൃഷി ഇറക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായ പാടത്താണ് മട വീണത്.

 

 

അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരും

 

Share

Leave a Reply

Your email address will not be published. Required fields are marked *