ഇന്ത്യയില്‍ ഫാഷിസമില്ല;ആവര്‍ത്തിച്ച് ഗോവിന്ദന്‍

ഇന്ത്യയില്‍ ഫാഷിസമില്ല;ആവര്‍ത്തിച്ച് ഗോവിന്ദന്‍

ഇന്ത്യയില്‍ ഫാഷിസമില്ല;ആവര്‍ത്തിച്ച് ഗോവിന്ദന്‍

തിരുവനന്തപുരം: തുടര്‍ഭരണം പാര്‍ട്ടി അംഗങ്ങളെ തെറ്റായി സ്വാധീനിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഇത് തിരുത്തി മുന്നേറാണ് ശ്രമമെന്നും എം.വി ഗോവിന്ദന്‍. തുടര്‍ഭരണം പാര്‍ട്ടി സഖാക്കളെ നല്ല രീതിയിലും തെറ്റായ രീതിയിലും സ്വാധീനിക്കും.തെറ്റായ രീതിയെ ശരിയായ രീതിയിലേക്ക് ആക്കാനുള്ള ശ്രമമാണ്. ആ ശ്രമത്തില്‍ പാര്‍ട്ടി നല്ലപോലെ മുന്നേറിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം പറഞ്ഞു.

‘ആശാവര്‍ക്കര്‍മാര്‍ക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ട്.എന്നാല്‍ ചില വിഭാഗം അതിനെ ഹൈജാക്ക് ചെയ്യുകയാണ്.അത് കൃത്യമായി തുറന്ന് കാണിക്കുകയാണ് ഞങ്ങള്‍ ചെയ്തത്. ആശാവര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കാന്‍ തന്നെയാണ് ഞങ്ങളുടെ ആഗ്രഹം.എന്നാല്‍ സാമ്പത്തികസ്ഥിതി അത് അനുവദിക്കുന്നില്ല. ആവശ്യമെങ്കില്‍ സിപിഎം ഇടപെടും’..എം.വി ഗോവിന്ദന്‍ പറഞ്ഞു.

ഇന്ത്യയില്‍ ഫാഷിസമില്ലെന്നും ഗോവിന്ദന്‍ ആവര്‍ത്തിച്ചു. അടിയന്തരാവസ്ഥ പോലും അര്‍ധ ഫാഷിസമാണ്. ഇന്ത്യയില്‍ ഫാഷിസം ഉണ്ടെന്ന് പറയാനാകില്ല.. നിയോ ഫാഷിസ്റ്റ് രീതിയാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളത്.മോദിക്ക് അമിതാധികാര പ്രവണതയുള്ള ഫാസിസ്റ്റ് രീതിയാണ്. മോദി സര്‍ക്കാര്‍ തന്നെയാണ് ഞങ്ങളുടെ വലിയ ശത്രു’ ഗോവിന്ദന്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *