‘അസുഖങ്ങള്‍ അലട്ടി, ജോലിയില്‍ ശ്രദ്ധ ചെലുത്താനാവുന്നില്ല’ ഡോ. ജോര്‍ജ് പി. അബ്രഹാമിന്റെ ആത്മഹത്യാ കുറിപ്പ്

‘അസുഖങ്ങള്‍ അലട്ടി, ജോലിയില്‍ ശ്രദ്ധ ചെലുത്താനാവുന്നില്ല’ ഡോ. ജോര്‍ജ് പി. അബ്രഹാമിന്റെ ആത്മഹത്യാ കുറിപ്പ്

‘അസുഖങ്ങള്‍ അലട്ടി, ജോലിയില്‍ ശ്രദ്ധ ചെലുത്താനാവുന്നില്ല’ ഡോ. ജോര്‍ജ് പി. അബ്രഹാമിന്റെ ആത്മഹത്യാ കുറിപ്പ്

 

കൊച്ചി: പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ ഡോ. ജോര്‍ജ് പി. എബ്രഹാമിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പൊലീസ്. ആരോഗ്യ പ്രശ്‌നങ്ങള്‍ തന്നെ അലട്ടുന്നുവെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ‘അസുഖങ്ങള്‍ അലട്ടിയിരുന്നു. ജോലിയില്‍ ശ്രദ്ധ ചെലുത്താനാവുന്നില്ല.ആറുമാസം മുമ്പ് നട്ടെല്ലിന് ശസ്ത്രക്രിയ ചെയ്തു. ഇതിനുശേഷം കൈക്ക് വിറയല്‍ അനുഭവപ്പെട്ട് തുടങ്ങി’ -കുറിപ്പില്‍ പറയുന്നു. ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്നാണ് കുറിപ്പ് കണ്ടെടുത്തത്.

നെടുമ്പാശ്ശേരി തുരുത്തിശ്ശേരിയിലെ ഫാം ഹൗസിലാണ് ഡോ. ജോര്‍ജ് പി. അബ്രഹാമിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. 2500ലേറെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയകളില്‍ 13 വര്‍ഷത്തിലേറെ പരിചയമുള്ള ഡോ. ജോര്‍ജ് 9000-ത്തിലധികം ലാപ്രോസ്‌കോപ്പിക് യൂറോളജിക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി നടത്തിയിട്ടുണ്ട്. യൂറോളജി മേഖലയിലെ മികവിന് ഭാരത് ചികിത്സക് രത്തന്‍ അവാര്‍ഡ്, ഭാരത് വികാസ് രത്‌ന അവാര്‍ഡ്, ലൈഫ് ടൈം ഹെല്‍ത്ത് അച്ചീവ്‌മെന്റ് അവാര്‍ഡ് തുടങ്ങി നിരവധി ബഹുമതികള്‍ ലഭിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *