നഗനരാക്കി ഡിവൈഡറുകൊണ്ടുള്ള ക്രൂരത; അതിരുവിട്ട റാഗിങ്ങിനറുതിയില്ലേ?

നഗനരാക്കി ഡിവൈഡറുകൊണ്ടുള്ള ക്രൂരത; അതിരുവിട്ട റാഗിങ്ങിനറുതിയില്ലേ?

കോട്ടയം: ഗാന്ധിനഗര്‍ നഴ്‌സിങ് കോളജിലെ പുരുഷ ഹോസ്റ്റലില്‍ അതിരുവിട്ട ക്രൂര റാഗിങ്.ഒന്നാംവര്‍ഷ നഴ്‌സിങ് വിദ്യാര്‍ത്ഥികളാണ് ഹോസ്റ്റലിലെ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമായറാഗിങ്ങിന് ഇരയായത്.

മൂന്നാംവര്‍ഷ ജനറല്‍ നഴ്‌സിങ് വിദ്യാര്‍ഥികളായ അഞ്ചുപേരാണ് ഒന്നാംവര്‍ഷ വിദ്യാര്‍ഥികളെ കഴിഞ്ഞ മൂന്നുമാസമായി ക്രൂരമായ റാഗിങ്ങിനിരയാക്കിയത്. വിദ്യാര്‍ഥികളെ നഗ്നരാക്കി ഡിവൈഡര്‍ കൊണ്ട് മുറിവുണ്ടാക്കുകയും നിലവിളിക്കുമ്പോള്‍ വായില്‍ ക്രീം തേച്ചുപിടിപ്പിക്കുകയും ചെയ്തതായാണ് പോലീസ് പറയുന്നത്. ഇതിന്റെ ദൃശ്യങ്ങളും പ്രതികള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു.

നഴ്‌സിങ് കോളേജിലെ ജനറല്‍ നഴ്‌സിങ് സീനിയര്‍ വിദ്യാര്‍ഥികളായ കോട്ടയം വാളകം സ്വദേശി സാമുവല്‍ ജോണ്‍സണ്‍(20), മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ്(22), വയനാട് നടവയല്‍ സ്വദേശി ജീവ(18), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജില്‍ ജിത്ത്(20), കോട്ടയം കോരുത്തോട് സ്വദേശി വിവേക്(21) എന്നിവരുടെ അറസ്റ്റ് പൊലീസ് ഇന്ന് പുലര്‍ച്ചെയോടെയാണ് രേഖപ്പെടുത്തിയത്. ഇവരെ കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. വിദ്യാര്‍ഥികളെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.കഴിഞ്ഞ നവംബറില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് ആരംഭിച്ചതുമുതല്‍ പ്രതികള്‍ ഇവരെ റാഗിങ്ങിന് വിധേയരാക്കിയെന്നാണ് വിവരം. ഒന്നാംവര്‍ഷ ജനറല്‍ നഴ്‌സിങ് ക്ലാസില്‍ ആറ് ആണ്‍കുട്ടികളാണുണ്ടായിരുന്നത്. ഇവരെല്ലാം റാഗിങ്ങിനിരയായെന്നാണ് റിപ്പോര്‍ട്ട്.

ഇടുക്കി ഏലപ്പാറ സ്വദേശിയായ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുടെ പരാതിയിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. റാഗിങ്ങുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തിയതിലും ഇവര്‍ക്കെതിരെ കേസെടുത്തു.

ഡിസംബര്‍ 13-ാം തീയതിയാണ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിക്ക് പ്രതികളില്‍നിന്ന് ക്രൂരപീഡനം ഏറ്റുവാങ്ങേണ്ടിവന്നത്. അന്നേദിവസം അര്‍ധരാത്രി പ്രതികള്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയുടെ മുറിയിലെത്തി കൈയും കാലും തോര്‍ത്തുകൊണ്ട് കെട്ടിയിട്ടു. തുടര്‍ന്ന് ദേഹം മുഴുവന്‍ ലോഷന്‍ ഒഴിച്ചശേഷം ശരീരമാസകലം ഡിവൈഡര്‍ കൊണ്ട് കുത്തി മുറിവേല്‍പ്പിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ മുറിയിലുണ്ടായിരുന്ന മറ്റൊരു ഒന്നാംവര്‍ഷ വിദ്യാര്‍ഥിയോട് മൊബൈലില്‍ പകര്‍ത്താന്‍ ആവശ്യപ്പെട്ടു. ഇതിനുശേഷം പ്രതികള്‍ പരാതിക്കാരില്‍നിന്ന് സ്ഥിരമായി പണം പിരിച്ചിരുന്നു. പണം തരാന്‍ പറ്റില്ലെന്ന് പറഞ്ഞതോടെ ഇവര്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തു. പ്രതികളുടെ മുറിയിലേക്ക് വിളിച്ചുവരുത്തി മുട്ടുകുത്തി നിലത്തുനിര്‍ത്തിയ ശേഷമാണ് കവിളിലടക്കം ക്രൂരമായി മര്‍ദിച്ചതെന്നും പോലീസ് പറയുന്നു. വിദ്യാര്‍ഥികളുടെ സ്വകാര്യഭാഗത്ത് ഡംബല്‍ കെട്ടിത്തൂക്കിയും പ്രതികള്‍ ക്രൂരമായി ഉപദ്രവിച്ചിരുന്നു. മദ്യപിക്കാനായാണ് പ്രതികള്‍ ജൂനിയര്‍ വിദ്യാര്‍ഥികളില്‍നിന്ന് ഊഴമിട്ട് പണം പിരിച്ചെടുത്തിരുന്നത്. സീനിയേഴ്‌സിനെ പേടിച്ച് വിദ്യാര്‍ഥികള്‍ പണം നല്‍കുകയായിരുന്നു.

പ്രതികള്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ പ്രതികളുടെ മൊബൈലുകളില്‍നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് കോടതിയില്‍ പൊലീസ് ഹാജരാക്കും.

 

നഗനരാക്കി ഡിവൈഡറുകൊണ്ടുള്ള ക്രൂരത;
അതിരുവിട്ട റാഗിങ്ങിനറുതിയില്ലേ?

 

Share

Leave a Reply

Your email address will not be published. Required fields are marked *