കൊല്‍ക്കത്തയില്‍ കൊല്ലപ്പെട്ട യുവഡോക്ടറെ കൂട്ടബലാത്സംഗം ചെയ്തിട്ടില്ലെന്ന് സിബിഐ

കൊല്‍ക്കത്തയില്‍ കൊല്ലപ്പെട്ട യുവഡോക്ടറെ കൂട്ടബലാത്സംഗം ചെയ്തിട്ടില്ലെന്ന് സിബിഐ

ന്യൂഡല്‍ഹി: ആര്‍.ജി. കര്‍ മെഡിക്കല്‍ കോളജില്‍ യുവഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂട്ടബലാത്സംഗ സാധ്യത സിബിഐ തള്ളി. കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്ത സഞ്ജയ് റോയ് ഒറ്റക്കാണ് കൃത്യം ചെയ്തതെന്നാണ് ലഭ്യമായ തെളിവുകള്‍ വ്യക്തമാക്കുന്നതെന്നും സിബിഐ. അന്വേഷണം അന്തിമഘട്ടത്തിലാണെന്നും കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നുമാണു വിവരം.
പ്രതിയില്‍നിന്നു ശേഖരിച്ച ഡിഎന്‍എ ഡല്‍ഹി എയിംസിലേക്ക് അയച്ചിരിക്കുകയാണ്. ഇവരുടെ അന്തിമ റിപ്പോര്‍ട്ട് എത്തിയാല്‍ അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം സമര്‍പ്പിക്കും. 10 നുണപരിശോധനകളും നൂറിലേറെ മൊഴികളും ഇതുവരെ സിബിഐ റിക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ഇതില്‍ ആശുപത്രിയുടെ മുന്‍ മേധാവി സന്ദീപ് ഘോഷിന്റേതും ഉള്‍പ്പെടും. ഇദ്ദേഹത്തെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്തിരിക്കുകയാണ്.

ഇന്നുരാവിലെ സന്ദീപ് ഘോഷിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ് നടന്നിരുന്നു. കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസും ഘോഷിനെതിരെ ഇ.ഡി ചുമത്തിയിട്ടുണ്ട്. അതിനിടെ, പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ശക്തമായ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ വാദവും കഴിഞ്ഞ ദിവസം ഉണ്ടായി.

 

 

കൊല്‍ക്കത്തയില്‍ കൊല്ലപ്പെട്ട യുവഡോക്ടറെ
കൂട്ടബലാത്സംഗം ചെയ്തിട്ടില്ലെന്ന് സിബിഐ

Share

Leave a Reply

Your email address will not be published. Required fields are marked *