പുരുഷനായാലും സ്ത്രീയായാലും ആരോടെങ്കിലും ക്രൂരമായ പ്രവൃത്തി ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണം; ടൊവിനോ

പുരുഷനായാലും സ്ത്രീയായാലും ആരോടെങ്കിലും ക്രൂരമായ പ്രവൃത്തി ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണം; ടൊവിനോ

പുരുഷനായാലും സ്ത്രീയായാലും ആരോടെങ്കിലും ക്രൂരമായ പ്രവൃത്തി ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് അര്‍ഹമായ ശിക്ഷ തന്നെ ലഭിക്കണം. അവര്‍ രക്ഷപെട്ടുകൂടാ,ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ മൊഴികൊടുത്തിരുന്നുവെന്ന് വെളിപ്പെടുത്തി നടന്‍ ടൊവിനോ തോമസ്. പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോയുടെ വെളിപ്പെടുത്തല്‍. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ചില ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രേക്ഷകര്‍ സിനിമാ മേഖലയെ തിന്മകളുടെ കേന്ദ്രമായി കാണില്ലെന്ന് പ്രതീക്ഷയുണ്ടെന്നും ടൊവിനോ പറഞ്ഞു.
താന്‍ കമ്മിറ്റിയോട് സംസാരിച്ചിട്ടുണ്ട്. ഇത്തരമൊരു കമ്മിറ്റി സിനിമയല്ലാതെ മറ്റേതെങ്കിലും മേഖലയെ അടിസ്ഥാനമാക്കി പഠനം നടത്തുകയാണെങ്കില്‍, ഇതുപോലുള്ള സംഭവങ്ങള്‍ ലോകത്ത് എല്ലായിടത്തും നടക്കുന്നതാണെന്ന് മനസിലാക്കാന്‍ സാധിക്കും. പക്ഷേ ജനങ്ങള്‍ ഇത് മലയാള സിനിമാ മേഖലയില്‍ മാത്രം നടക്കുന്നതാണെന്ന് പറയുകയാണെങ്കില്‍ അത് വളരെ വിഷമമുണ്ടാക്കുന്നതാണ്. കാരണം താനും മലയാള സിനിമയുടെ ഒരു ഭാഗമാണ് എന്നും താരം പ്രതികരിച്ചു.
ശിക്ഷിക്കപ്പെടുക മാത്രമല്ല, ഇത് ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുകയും വേണം. ജോലിസ്ഥലം സ്ത്രീകള്‍ക്ക് സുരക്ഷിതമാക്കാന്‍ അത്തരമൊരു അവബോധവും അറിവും ഉണ്ടായിരിക്കണം ടോവിനോ കൂട്ടിച്ചേര്‍ത്തു.വ്യക്തിപരമായ പരാമര്‍ശങ്ങളൊഴിവാക്കി 233 പേജുകളുള്ള റിപ്പോര്‍ട്ടാണ് ഏതാനും ദിവസങ്ങള്‍ക്കുമുന്‍പ് പുറത്തുവന്നത്.

 

 

പുരുഷനായാലും സ്ത്രീയായാലും ആരോടെങ്കിലും
ക്രൂരമായ പ്രവൃത്തി ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക്
അര്‍ഹമായ ശിക്ഷ ലഭിക്കണം; ടൊവിനോ

 

Share

Leave a Reply

Your email address will not be published. Required fields are marked *