തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സിപിഎം നിലനിര്‍ത്തി തൃശൂരില്‍ യുഡിഎഫ് സീറ്റ് ബിജെപി കൈയടക്കി

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സിപിഎം നിലനിര്‍ത്തി തൃശൂരില്‍ യുഡിഎഫ് സീറ്റ് ബിജെപി കൈയടക്കി

തിരുവനന്തപുരം:ഉപ തിരഞ്ഞെടുപ്പ് നടന്ന ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലെ ചെറുവള്ളിമുക്കില്‍ സിപിഎം സ്ഥാനാര്‍ഥി എം.എസ്.മഞ്ജു വിജയിച്ചു. തോട്ടവാരം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബി.നിഷയെ പരാജയപ്പെടുത്തി സിപിഎം സ്ഥാനാര്‍ഥ ജി.ലേഖ വിജയിച്ചു.കൊല്ലായില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റുക്കിയാബീവിയെ പരാജയപ്പെടുത്തി സിപിഎമ്മിന്റെ കലയപുരം അന്‍സാരി വിജയിച്ചു. കരിമണ്‍കോട് വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥി എം.ഷെഹാസ് വിജയിച്ചു.പെരിങ്ങമ്മല പഞ്ചായത്തില്‍ 3 കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവച്ചു സിപിഎമ്മില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് മടത്തറ, കൊല്ലായില്‍, കരിമണ്‍കോട് വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. 3 സീറ്റും പിടിച്ചെടുത്തതോടെ സിപിഎമ്മിന് ഭരണം ലഭിക്കും. 2 സീറ്റെങ്കിലും നിലനിര്‍ത്തിയാല്‍ യുഡിഎഫിനു ഭരണത്തില്‍ തുടരാമായിരുന്നു. കരവാരം പഞ്ചായത്തിലെ പട്ടള വാര്‍ഡില്‍ സിപിഎമ്മിലെ ബേബി ഗിരിജ വിജയിച്ചു. ബിജെപിയിലെ എസ്.ബിന്ദുവിനെയാണ് പരാജയപ്പെടുത്തിയത്. ചാത്തന്‍പാറയിലും സിപിഎം വിജയിച്ചു. കോണ്‍ഗ്രസിലെ രാജി ടീച്ചറെ പരാജയപ്പെടുത്തി സിപിഎമ്മിലെ വിജി വേണുവാണ് ജയിച്ചത്. ഭരണ സമിതിയിലെ വൈസ് പ്രസിഡന്റ് അടക്കം 2 വനിത അംഗങ്ങള്‍ രാജിവച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ്.

പത്തനംതിട്ടയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന ഏഴംകുളം പഞ്ചായത്തിലെ 4ാം വാര്‍ഡിലും ചിറ്റാര്‍ പഞ്ചായത്തിലെ 2ാം വാര്‍ഡിലും യുഡിഎഫിനു വിജയം.

എറണാകുളം ജില്ലയില്‍ ചൂര്‍ണിക്കര പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫ് തന്നെ വിജയിച്ചു. വാഴക്കുളം പഞ്ചായത്ത് എട്ടാം വാര്‍ഡും യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫിനു ഭൂരിപക്ഷമുള്ള പഞ്ചായത്തില്‍ പക്ഷേ, എല്‍ഡിഎഫിനാണു പ്രസിഡന്റ് സ്ഥാനം. എല്‍ഡിഎഫ് ഭരിക്കുന്ന ചിറ്റാറ്റുകര പഞ്ചായത്തിലെ 8ാം വാര്‍ഡില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി.

ആലപ്പുഴ ജില്ലയില്‍ ഉപതിരഞ്ഞെടുപ്പു നടന്ന 3 പഞ്ചായത്ത് വാര്‍ഡുകളില്‍ രണ്ടെണ്ണം സിപിഎമ്മും ഒരെണ്ണം ബിജെപിയും നേടി.

പാലക്കാട് ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചിടങ്ങളില്‍ എല്‍ഡിഎഫിന്റെ രണ്ട് സിറ്റിങ് സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുത്തു. മങ്കര, തച്ചമ്പാറ പഞ്ചായത്തുകളിലാണ് യുഡിഎഫിന് അട്ടിമറി ജയം. ഷോളയൂര്‍ പഞ്ചായത്ത് കോട്ടത്തറ വാര്‍ഡ് എല്‍ഡിഎഎഫ് നിലനിര്‍ത്തി. പുതുനഗരം പഞ്ചായത്ത് തെക്കത്തിവട്ടാരം വാര്‍ഡില്‍ ലീഗിലെ താജുമ്മ മുജീബയിലൂടെ യുഡിഎഫ് നിലനിര്‍ത്തി.

തച്ചമ്പാറ പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി നൗഷാദ് ബാബു 75 വോട്ടിന് ജയിച്ചു. സിപിഎം സീറ്റാണിത്. മങ്കരപഞ്ചായത്തില്‍ സിപിഐയുടെ സിറ്റിങ് സീറ്റായ നാലാംവാര്‍ഡാണ് യുഡിഎഫ് പിടിച്ചെടുത്ത മറ്റൊരു സീറ്റ്. കോണ്‍ഗ്രസിലെ അനുശ്രീ ഇവിടെ 127 വോട്ടിന് ജയിച്ചു. കൊല്ലങ്കോട് ബ്ലോക്ക് പെരുവമ്പ് വാര്‍ഡ് സിപിഎം സ്ഥാനാര്‍ഥി പ്രസന്നകുമാരിയിലൂടെ എല്‍ഡിഎഫ് നിലനിര്‍ത്തി.

തൃശൂര്‍ ജില്ലയില്‍ പാവറട്ടിയില്‍ യുഡിഎഫിന്റെ സീറ്റ് ബിജെപി പിടിച്ചെടുത്തു.

മലപ്പുറം ജില്ലയിലെ തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിനു കനത്ത തിരിച്ചടി. പതിറ്റാണ്ടുകളായി സിപിഎം ജയിക്കുന്ന രണ്ടു സീറ്റുകള്‍ പാര്‍ട്ടിക്കു നഷ്ടപ്പെട്ടു. മുന്നിയൂര്‍ പഞ്ചായത്തും വട്ടംകുളം പഞ്ചായത്തമാണ് സിപിഎമ്മിനു നഷ്ടമായത്. വട്ടംകുളം പഞ്ചായത്തില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച സിപിഎം വിമതന്‍ വിജയിച്ചു. നാലു പതിറ്റാണ്ടായി സിപിഎം സ്ഥാനാര്‍ഥിയാണു ഇവിടെ ജയിക്കുന്നത്. കൂട്ടിലങ്ങാടി പഞ്ചായത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയും മലപ്പുറം നഗരസഭയില്‍ മുസ്ലിം ലീഗും സിറ്റിങ് സീറ്റ് നിലനിര്‍ത്തി.

കണ്ണൂര്‍ ജില്ലയില്‍ 3 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റുകള്‍ നിലനിര്‍ത്തി.

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സിപിഎം നിലനിര്‍ത്തി
തൃശൂരില്‍ യുഡിഎഫ് സീറ്റ് ബിജെപി കൈയടക്കി

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *