വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിയെ തിരഞ്ഞെടുപ്പില്‍നിന്ന് അയോഗ്യനാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിയെ തിരഞ്ഞെടുപ്പില്‍നിന്ന് അയോഗ്യനാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി.ജസ്റ്റിസുമാരായ വിക്രം നാഥും സതീഷ് ചന്ദ്ര ശര്‍മ്മയും അടങ്ങുന്ന ബെഞ്ച് വിഷയം പരിഗണിക്കാന്‍ വിമുഖത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഹര്‍ജിക്കാരന്‍ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാതെ നേരിട്ട് കോടതിയെ സമീപിച്ചിരിക്കുകയാണെന്ന് ജസ്റ്റിസ് നാഥ് ചൂണ്ടിക്കാട്ടി.
2024 ഏപ്രില്‍ 21 ന് രാജസ്ഥാനിലെ ബന്‍സ്വാരയില്‍ പ്രധാനമന്ത്രി ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യുകയും വിവിധ വിഭാഗങ്ങള്‍ക്കടിയില്‍ ശത്രുത സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രസ്താവനകള്‍ നടത്തുകയും ചെയ്തുവെന്ന് ആരോപിച്ച് ഫാത്തിമ എന്നയാളാണ് തിരഞ്ഞെടുപ്പ് കമ്മീഷനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ ഹര്‍ജി സമര്‍പ്പിച്ചത്. മാതൃകാ പെരുമാറ്റച്ചട്ടം, ജനപ്രാതിനിധ്യ നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവയുടെ ഗുരുതരമായ ലംഘനമാണിതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ ദിവസം പ്രചാരണത്തിനിടെ വര്‍ഗീയ പ്രസംഗം നടത്തിയെന്ന ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസെടുക്കമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. വര്‍ഗീയ ചുവയോടെ നരേന്ദ്ര മോദി നടത്തിയ പ്രസംഗം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ഇത്തരം സംഭവങ്ങളില്‍ അടിയന്തര നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

 

 

 

 

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിയെ തിരഞ്ഞെടുപ്പില്‍നിന്ന്
അയോഗ്യനാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

Share

Leave a Reply

Your email address will not be published. Required fields are marked *