സാഫി ഇന്‍സ്റ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി സെന്ററിന് ഓട്ടോണമസ് പദവി ലഭിച്ചു

സാഫി ഇന്‍സ്റ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി സെന്ററിന് ഓട്ടോണമസ് പദവി ലഭിച്ചു

കോഴിക്കോട്: സാഫി ഇന്‍സ്റ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി സെന്ററിന് യു.ജി.സിയുടെ ഓട്ടോണമസ് പദവി ലഭിച്ചു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാര നിര്‍ണയ ഏജന്‍സിയായ നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ (നാക്) ഏറ്റവും ഉയര്‍ന്ന അംഗീകാരമായ എ പ്ലസ് പ്ലസ് ഗ്രേഡ് സാഫി കഴിഞ്ഞ വര്‍ഷം കരസ്ഥമാക്കിയിരുന്നു. ഇന്ത്യയില്‍ ആദ്യ ഘട്ടത്തില്‍ തന്നെ നാകിന്റെ എ .പ്ലസ്. പ്ലസ് ഗ്രേഡ് ലഭിച്ച ആദ്യ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് സ്ഥാപനമാണ് സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി . 3.54 പോയന്റ് നേടിയാണ് സാഫി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അഭിമാന കേന്ദ്രമാവുന്നത്.

2001 ല്‍ ചാരിറ്റബിള്‍ ട്രസ്റ്റായി ‘ സ്ഥാപിതമായ പ്രസ്ഥാനം മലബാറില്‍ ചരിത്രപരമായ കാരണങ്ങളാല്‍ പിന്നോക്കം പോയ ജനവിഭാഗങ്ങളുടെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വച്ചു കൊണ്ട് 2005 -ല്‍ ‘സോഷ്യല്‍ അഡ്വാന്‍സ്‌മെന്റ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ’ (സാഫി) ക്ക് തുടക്കം കുറിച്ചത്.

സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് മലേഷ്യയിലെ ലിങ്കണ്‍ യൂണിവേഴ്‌സിറ്റിയുമായി ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കുള്ള (പിഎച്ച്ഡി) ധാരണാ പത്രം ഒപ്പു വയ്ക്കുകയും ഗവേഷണകേന്ദ്രമായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. എന്‍ഐആര്‍എഫ് (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിം വര്‍ക്കില്‍ ) കഴിഞ്ഞ മൂന്നു വര്‍ഷമായി സാഫി പുങ്കെടുക്കുന്നു. കൂടുതല്‍ വിദേശ യൂണിവേഴ്‌സിറ്റികളുമായി സാഫി ഇന്‍സ്റ്റിറ്റ്യൂട്ടിനെ ലിങ്ക് ചെയ്ത് ആധുനിക ഗവേഷണ മേഖലയില്‍ മാതൃക സ്ഥാപനമാക്കി മാറ്റിയെടുക്കുമെന്ന് സ്ഥാപന ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ അറിയിച്ചു.

കഴിഞ്ഞ 6 വര്‍ഷ കാലമായി പഠന ഗവേഷണ മേഖലയില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ വിവിധ റാങ്കുകള്‍ തുടര്‍ച്ചയായി സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് കരസ്ഥമാക്കാറുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കായി രാജ്യാന്തര നിലവാരമുള്ള സൗകര്യങ്ങളാണ് സാഫി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരുക്കിയിരിക്കുന്നത്.വിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സ്, സ്റ്റുഡന്റ് സപ്പോര്‍ട്ട്, സ്‌കോളര്‍ഷിപ്പ്, ദത്തുഗ്രാമത്തിലെ കൃഷി പാഠങ്ങള്‍, പഠന പാഠ്യേതര പരിഷ്‌കാരങ്ങള്‍, തൊഴില്‍ രഹിതരായ പ്രവാസികള്‍ക്കായി ഒരുക്കുന്ന റിഹാബിലിറ്റേഷന്‍ പദ്ധതികള്‍, ഹ്യൂമന്‍ റിസോഴ്‌സ് സെന്റര്‍, സയന്‍സ് റിസര്‍ച്ച് സെന്റര്‍, ലീഡേഴ്സ് അക്കാദമി,നാഷണല്‍ പ്ലൈസ്‌മെന്റ് ഡ്രൈവ് സെല്ലുകള്‍, അലുംനി കെയര്‍ എന്നീ മേഖലകളില്‍ അഭിമാനകരമായ നിരവധി നേട്ടങ്ങള്‍ കൈവരിച്ച് മലബാറില്‍ മികവിന്റെ കേന്ദ്രമായാണ് സാഫി ഇന്നറിയപ്പെടുന്നത്. സിനിമ ഉള്‍പ്പെടെ വിവിധ കലാകായിക മേഖലയില്‍ ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ”ഒസ്‌റാ” പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ സാഫിയുടെ കരുത്താണ്.

സാഫിയുടെ സര്‍വതോന്‍മുഖമായ വളര്‍ച്ചയിലും സാമൂഹ്യ പ്രതിബദ്ധതയിലൂന്നിയ നിരവധി പദ്ധതികളുടെ നടത്തിപ്പിലും മാനേജ്‌മെന്റ് ബദ്ധശ്രദ്ധരാണെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ പറഞ്ഞു. വ്യത്യസ്ത സാമൂഹ്യ മേഖലകളില്‍ പ്രാതിനിധ്യം വഹിക്കാന്‍ ശേഷിയും നേതൃപാഠവമുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കുന്ന ‘ലീഡേഴ്‌സ് അക്കാദമി’ സാഫിയുടെ സവിശേഷ പദ്ധതിയാണ്. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് അന്തര്‍ദേശീയ പരീശീലനങ്ങള്‍ ഈ പദ്ധതി വഴി നല്‍കി വരുന്നു.

സാഫി സിവില്‍ സര്‍വീസ് അക്കാദമി, വിവിധങ്ങളായ മാനവ വിഭവ ശേഷിയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി തുടക്കം കുറിച്ച ”പി. എം എ സാഫി” ‘ഹ്യൂമന്‍ റിസോഴ്‌സ് ഇന്‍സ്റ്റിട്യൂട്ട് ‘, എഐസിടിഇ യുടെ അംഗീകരമുള്ള ഏറ്റവും പുതിയ കോഴ്സുകളായ പിജിഡിഎം, പിജിസിഎം , തുടങ്ങി മുന്ന് പ്രോഗ്രാമുകള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കും.

അധ്യാപക വിദ്യാര്‍ഥികളുടെ ഗവേഷണ താല്പര്യങ്ങളെ നയിക്കുന്ന റിസര്‍ച്ച് ഡയറക്ടറേറ്റ് തുടങ്ങിയ സംവിധാനങ്ങള്‍ നിലവില്‍ മികച്ച നേട്ടങ്ങള്‍ കരസ്തമാക്കിയിട്ടുണ്ട് . ചുരുങ്ങിയ കാലം കൊണ്ട് യു.ജി.സി. 2(f) അംഗീകാരം, ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ തുടങ്ങി വളര്‍ച്ചയുടെ ഉന്നത പടവുകള്‍ സാഫി താണ്ടിക്കഴിഞ്ഞു.

100 ഏക്കര്‍ ഭൂമിയില്‍ 2.5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പ്രവര്‍ത്തിക്കുന്ന മലബാറിലെ ഈ വിദ്യാഭ്യാസ സ്ഥാപനം ഒരു സര്‍വ്വകലാശാലയാക്കി ഉയര്‍ത്തുക എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിലേക്ക് ചുവടുവെക്കുകയാണെന്ന് സാഫി ചെയര്‍മാന്‍ എമിരിറ്റസ് ഡോ. പി. മുഹമ്മദലി പറഞ്ഞു.
പ്രമുഖ വിദ്യാഭ്യാസ വിചക്ഷണന്മാര്‍, പ്രമുഖ സംരംഭകര്‍, വ്യവസായികള്‍, ഇന്‍ഡസ്ട്രിയല്‍ പ്രൊഫഷണലുകള്‍, വിവിധ ആധുനിക പഠന ശാഖകളില്‍ നിന്നുള്ള പണ്ഡിതര്‍ എന്നിവര്‍ സാഫി ബോര്‍ഡ് ഓഫ് ട്രസ്റ്റിനെ പ്രതിനിധീകരിക്കുന്നു.

ഉന്നത വിദ്യാഭ്യാസ രംഗത്തെ മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്തുവാനുള്ള പരിശ്രമത്തില്‍ മാനേജ്‌മെന്റ്, ബെനുഫാക്ടര്‍സ്, അധ്യാപക- അനധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, തദ്ദേശ സ്ഥാപന അധികാരികള്‍ എന്നിവരുടെ സഹകരണം വലിയ പങ്കാണ് വഹിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം, പഠനമേഖലയിലെ സാങ്കേതിക നൈപുണ്യ വികസനം , ഗവേഷണ പദ്ധതികള്‍ തുടങ്ങിയ മേഖലകള്‍ക്ക് മാനേജ്‌മെന്റ് ഇനി പ്രത്യേക പരിഗണന നല്‍കുമെന്ന് സാഫി ട്രാന്‍സ്ഫര്‍മേഷന്‍ കമ്മിറ്റി പ്രസിഡന്റ് സി. എച്ച്.അബ്ദുല്‍ റഹീം അഭിപ്രായപ്പെട്ടു.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള നാലുവര്‍ഷ ബിരുദ പദ്ധതി, ഈ വര്‍ഷംതന്നെ സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡിയില്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. ഈ തയ്യാറെടുപ്പിന്റെ ഭാഗമായി ജോലി സാധ്യതയുള്ള സ്‌പെഷ്യലൈസ്റ്റ് ഫീല്‍ഡുകളിലെ കൂടുതല്‍ കോഴ്‌സുകള്‍ തുടങ്ങാനിരിക്കുകയാണ്. ഈ വിധം, ഉന്നതവിദ്യാഭ്യാസമേഖലയെ പുനര്‍നിര്‍വചിക്കാനും അത്യാധുനിക നൈപുണ്യം കൊണ്ട് വിദ്യാര്‍ഥി സമൂഹത്തെ ശാക്തീകരിക്കാനും സാഫി പ്രതിജ്ഞാബദ്ധമായിത്തീര്‍ന്നിരിക്കുകയാണ്.

ടിസ്സ് സ്‌കൂള്‍ ഓഫ് സോഷ്യല്‍ മോഡല്‍, അഡ്വാന്‍സ്ഡ് ജേര്‍ണലിസത്തിലും പുതിയ രണ്ടു സെന്റര്‍ ഓഫ് എക്‌സലെന്‍സ് തുടങ്ങാന്‍ സാഫി മാനേജ്‌മെന്റ് തീരുമാനിച്ചുവെന്ന് വൈസ് ചെയര്‍മാന്‍, പി. കെ അഹമ്മദ് അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ സാഫി വൈസ് ചെയര്‍മാന്‍, പി.കെ.അഹമ്മദ്,സി. എച്ച് അബ്ദുല്‍ റഹീം,സി. പി കുഞ്ഞുമുഹമ്മദ്, എം.എ മെഹബൂബ്,പ്രൊ: ഇ.പി ഇമ്പിച്ചിക്കോയ, നിസാര്‍ അഹമ്മദ് സീതി,ഡോ: ഹംസ പറമ്പില്‍, പി. എം. എ പങ്കെടുത്തു.

 

 

സാഫി ഇന്‍സ്റ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ്
സ്റ്റഡി സെന്ററിന് ഓട്ടോണമസ് പദവി ലഭിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *