ഹരിയാനയില്‍ വിശ്വാസവോട്ട് നേടി നയാബ് സിങ് സൈനി; അഞ്ച് ജെജെപി എംഎല്‍എമാര്‍ ഇറങ്ങിപ്പോയി

ഹരിയാനയില്‍ വിശ്വാസവോട്ട് നേടി നയാബ് സിങ് സൈനി; അഞ്ച് ജെജെപി എംഎല്‍എമാര്‍ ഇറങ്ങിപ്പോയി

ന്യൂഡല്‍ഹി: ഹരിയാന മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നയാബ് സിങ് സൈനി വിശ്വാസ വോട്ട് നേടി. ശബ്ദവോട്ടോടെയാണ് വിശ്വാസ പ്രമേയം പാസ്സാക്കിയത്. വിശ്വാസ വോട്ടെടുപ്പിന് മുന്‍പായി, പത്ത് ജെജെപി എംഎല്‍എമാരില്‍ അഞ്ചുപേര്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി. ബിജെപി-ജെജെപി സഖ്യം പിളര്‍ന്നതിനേത്തുടര്‍ന്ന് മനോഹര്‍ലാല്‍ ഖട്ടാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതോടെയാണ് ഹരിയാനയില്‍ സൈനിയുടെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ രൂപവത്കരിച്ചത്.

90 സീറ്റുകളുള്ള ഹരിയാണ നിയമസഭയില്‍ 41 സീറ്റുകളുള്ള ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. സ്വതന്ത്രന്മാരുടേയും ഹരിയാണ ലോക്ഹിത് പാര്‍ട്ടിയുടെ (എച്ച്.എല്‍.പി) ഒരു എം.എല്‍.എയുടേയും പിന്തുണയോടെയാണ് ബി.ജെ.പി ഇപ്പോള്‍ അധികാരം നിലനിര്‍ത്തിയിരിക്കുന്നത്. അഞ്ച് ജെജെപി എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ജന്‍നായക് ജനതാ പാര്‍ട്ടി (ജെ.ജെ.പി) ബി.ജെ.പി ഭിന്നതയ്ക്കിടെയാണ് മനോഹര്‍ലാല്‍ ഖട്ടര്‍ രാജി വെച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടാനാണ് ബി.ജെ.പിയുടെ തീരുമാനം. സംസ്ഥാനത്തെ പത്ത് സീറ്റിലും ബി.ജെ.പി. ഒറ്റയ്ക്ക് മത്സരിക്കും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് വേണമെന്ന ജെ.ജെ.പിയുടെ ആവശ്യം ബി.ജെ.പി. തള്ളിയതോടെയാണ് ഹരിയാണയില്‍ തര്‍ക്കം തുടങ്ങിയത്. ഹിസാര്‍, ഭിവാനിമഹേന്ദ്രഗഡ് ലോക്സഭാ മണ്ഡലങ്ങള്‍ തങ്ങള്‍ക്ക് വേണമെന്ന ജെ.ജെ.പിയുടെ ആവശ്യം ബി.ജെ.പി. തള്ളിയതാണ് സഖ്യത്തിന്റെ തകര്‍ച്ചയിലേക്ക് നയിച്ചത്.

 

ഹരിയാനയില്‍ വിശ്വാസവോട്ട് നേടി നയാബ് സിങ് സൈനി; അഞ്ച് ജെജെപി എംഎല്‍എമാര്‍ ഇറങ്ങിപ്പോയി

Share

Leave a Reply

Your email address will not be published. Required fields are marked *