കുഞ്ഞിനെ തട്ടിക്കൊണ്ട് പോകല്‍; സിസിടിവി ദൃശ്യം പുറത്ത്

കുഞ്ഞിനെ തട്ടിക്കൊണ്ട് പോകല്‍; സിസിടിവി ദൃശ്യം പുറത്ത്

തിരുവനന്തപുരം നഗരത്തില്‍ രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടുവയസ്സ് പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ട് പോവുകയും മണിക്കൂറുകള്‍ക്ക് ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് കണ്ടെത്തുകയും ചെയ്ത സംഭവത്തില്‍ ദുരൂഹത തുടരുന്നു.കുട്ടി കിടന്നുറങ്ങിയ സ്ഥലത്തു നിന്ന് 500 മീറ്ററിലധികം മാത്രം ദൂരെയുള്ള സ്ഥലത്തു നിന്നാണു കണ്ടെത്തുന്നത്.

കുട്ടിയെ കൊണ്ടുവന്ന് ഉപേക്ഷിച്ചതെന്ന് കരുതാവുന്ന തരത്തിലുള്ള സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. അറപ്പുര റസിഡന്‍സ് അസോസിയേഷന്‍ ഓഫീസിലെ സിസിടിവി ദൃശ്യങ്ങളിലാണ് പോലീസ് പരിശോധിക്കുന്നത്. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
കുട്ടിയെ ഉപേക്ഷിക്കാനെത്തിയത് ചാക്ക ഭാഗത്ത് നിന്നെന്ന് സൂചന.കുട്ടിയെ ജീവനോടെ കണ്ടെത്താനായതില്‍ ആശ്വാസമുണ്ടെങ്കിലും കുട്ടി എങ്ങനെ അവിടെ ഉപേക്ഷിക്കപ്പെട്ടു എന്നതിനെ കുറിച്ചുള്ള അന്വേഷണവുമായി മുന്നോട്ട് പോവുകയാണ് പോലീസ്. നിലവില്‍ എസ്എടിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്.

കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് പോലീസ് സംഘം വിശദമായ പരിശോധകളാണ് നടത്തുന്നത്. ഡിസിപി നിതിന്‍രാജിന്റെ നേതൃത്വത്തിലാണ് പരിശോധന.രണ്ട് വയസായ കുട്ടിയ്ക്ക് സ്വന്തമായി എത്താന്‍ സാധിക്കാത്ത പ്രദേശത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. അതിനാല്‍ കുട്ടിയെ കൊണ്ടുവന്ന് ഉപേക്ഷിച്ചതാകാം എന്ന നിലയില്‍ തന്നെയാണ് അന്വേഷണം പുരോഗമിക്കുന്നത്. കൂട്ടിയെ കണാനില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ പോലീസും നാട്ടുകാരും ഈ പ്രദേശത്തുള്‍പ്പെടെ പരിശോധിച്ച സ്ഥലത്താണ് കുട്ടിയെ കണ്ടെത്തിയതെന്നതും ദുരൂഹതയുടെ ആഴം കൂട്ടുന്നു.

കണ്ടെത്തുമ്പോള്‍ കുട്ടിയ്ക്ക് പരുക്കുകള്‍ ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞത്. മെഡിക്കല്‍ പരിശോധനയിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ചര അടിയോളം താഴ്ചയുള്ള പ്രദേശത്ത് അബോധാവസ്ഥയിലാരുന്നു കുട്ടി കിടന്നിരുന്നത്. അതിനാല്‍ കൊണ്ടുവന്ന് ഉപേക്ഷിച്ചതാകാം എന്ന് തന്നെയാണ് പ്രാഥമിക നിഗമനം.

 

 

 

കുഞ്ഞിനെ തട്ടിക്കൊണ്ട് പോകല്‍; സിസിടിവി ദൃശ്യം പുറത്ത്

Share

Leave a Reply

Your email address will not be published. Required fields are marked *