ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പ്: ബിജെപിക്ക് കനത്ത തിരിച്ചടി; സുപ്രീംകോടതിയുടെ സുപ്രധാന വിധി

ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പ്: ബിജെപിക്ക് കനത്ത തിരിച്ചടി; സുപ്രീംകോടതിയുടെ സുപ്രധാന വിധി

ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പ് ബിജെപിക്ക് കനത്ത തിരിച്ചടി. എഎപി-കോണ്‍ഗ്രസ് മേയര്‍ സ്ഥാനാര്‍ഥി കുല്‍ദീപ് കുമാറിനെ കോടതി വിജയിയായി പ്രഖ്യാപിച്ചു. കുല്‍ദീപ് കുമാറിന് 20 വോട്ടും ബിജെപി സ്ഥാനാര്‍ഥി മനോജ് സോങ്കറിന് 16 വോട്ടും ലഭിച്ചതായി സുപ്രീംകോടതി പ്രഖ്യാപിച്ചു. വരണാധികാരി അനില്‍ മസീഫ് പ്രഖ്യാപിച്ച എട്ടു അസാധു വോട്ടുകള്‍ സാധുവാക്കി കണക്കാക്കിയാണ് സുപ്രീംകോടതി, എഎപി-കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചതായി പ്രഖ്യാപിച്ചത.് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി.

ജനുവരി 30-നാണ് ചണ്ഡീഗഡില്‍ മേയര്‍ തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ആം ആദ്മിയും ചേര്‍ന്നാണ് ബിജെപിക്കെതിരേ മത്സരിച്ചത്.ബിജെപിക്ക് 16 വോട്ടും ആം ആദ്മി പാര്‍ട്ടിക്ക് 12 വോട്ടുമാണ് ലഭിച്ചത്. കോണ്‍ഗ്രസ്-എഎപി സഖ്യത്തിന് 20 പേരുടെയും ബിജെപിക്ക് 15 പേരുടെയും പിന്തുണയായിരുന്നു ഉണ്ടായിരുന്നത്. വ്യക്തമായ ഭൂരിപക്ഷത്തില്‍ എഎപി-കോണ്‍ഗ്രസ്- സഖ്യം വിജയിക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ വോട്ടെണ്ണിയപ്പോള്‍ സഖ്യത്തിന്റെ എട്ടു വോട്ടുകള്‍ അസാധുവാണെന്ന് വരണാധികാരി പ്രഖ്യാപിച്ചു. ഇതോടെ ബിജെപി സ്ഥാനാര്‍ഥി മനോജ് സോങ്കര്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ പിന്നീട് നടന്ന പരിശോധനയില്‍ അസാധുവാക്കപ്പെട്ട വോട്ടുകളില്‍ വരണാധികാരി ഗുണന ചിഹ്നം ഇട്ടതായി തെളിയുകയായിരുന്നു. സിസിടിവി ക്യാമറകളില്‍ ഇതിന്റെ ദൃശ്യം പതിയുകയും ചെയ്തു.ബാലറ്റില്‍ ഗുണനചിഹ്നം ഇട്ടതായി വരണാധികാരി മസീഹ് ഇന്നലെ സുപ്രീംകോടതിയില്‍ സമ്മതിച്ചിരുന്നു. തുടര്‍ന്ന് ഇയാളെ പ്രോസിക്യൂട്ട് ചെയ്യാന്‍ ചീഫ് ജസ്റ്റിസ് അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന് നിര്‍ദേശം നല്‍കുകയും ചെയ്തു. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു വരണാധികാരി തിരഞ്ഞെടുപ്പ് ക്രമക്കേട് നടത്തിയതിന്റെ പേരില്‍ പ്രോസിക്യൂട്ട് ചെയ്യപ്പെടുന്നത്.
മേയര്‍ സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ ബിജെപി ആവശ്യപ്പെട്ടെങ്കിലും കുതിരക്കച്ചവടം ഗൗരമായ കുറ്റമാണെന്നു പരാമര്‍ശിച്ച ചീഫ് ജസ്റ്റിസ് ആവശ്യം നിരാകരിച്ചു.വീണ്ടും തിരഞ്ഞെടുപ്പ് നടത്തുന്നതിന് പകരം മറ്റൊരു റിട്ടേണിങ് ഓഫീസറിനെക്കൊണ്ട് വീണ്ടും വോട്ടെണ്ണിക്കാന്‍ നിര്‍ദേശിച്ച ബെഞ്ച് പിന്നീട് ബാലറ്റ് പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബാലറ്റ് നേരിട്ട് പരിശോധിച്ച ശേഷമാണ് അസാധു വോട്ടുകള്‍ സാധുവായി പരിഗണിച്ച് നടത്തിയ റീകൗണ്ടിങ്ങിനു ശേഷമാണ് എഎപി-കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ സുപ്രീംകോടതി വിജയിയായി പ്രഖ്യാപിച്ചത്.

 

 

ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പ്: ബിജെപിക്ക് കനത്ത തിരിച്ചടി;
സുപ്രീംകോടതിയുടെ സുപ്രധാന വിധി

Share

Leave a Reply

Your email address will not be published. Required fields are marked *