പുല്‍പ്പള്ളിയില്‍ പ്രതിഷേധം ശക്തം വനം വകുപ്പിന്റെ ജീപ്പ് നശിപ്പിച്ചു

പുല്‍പ്പള്ളിയില്‍ പ്രതിഷേധം ശക്തം വനം വകുപ്പിന്റെ ജീപ്പ് നശിപ്പിച്ചു

വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ നടക്കുന്ന ഹര്‍ത്താലില്‍ പ്രതിഷേധം ശക്തമാകുന്നു.പുല്‍പ്പള്ളിയിലെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടയുകയും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. വനംവകുപ്പിന്റെ ജീപ്പില്‍ റീത്ത് വച്ച് പ്രതിഷേധിച്ച ജനം ജീപ്പിന്റെ കാറ്റഴിച്ച് വിട്ടു. കോണിച്ചിറയില്‍ കടുവ കൊന്ന കന്നുകാലിയുടെ ജഢമെത്തിച്ച് ജീപ്പിന് മുകളില്‍ വെച്ചു വനംവകുപ്പ് എന്നെഴുതിയ റീത്താും വെച്ചു.. ജീപ്പിന്റെ റൂഫ് വലിച്ചുകീറുകയും ചെയ്തു.ചര്‍ച്ചയല്ല ശാശ്വത പരിഹാരമാണ് വെണ്ടതെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ റവന്യു, വനം, തദ്ദേശസ്വയംഭരണം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഈ മാസം 20ന് രാവിലെ വയനാട്ടില്‍ യോഗം ചേരും. വയനാട് ജില്ലയിലെ തദ്ദേശ ജനപ്രതിനിധികളടക്കമുള്ള മുഴുവന്‍ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള എല്ലാ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

തുടര്‍ച്ചയായുള്ള വന്യജീവി ആക്രമണത്തില്‍ ജില്ലയില്‍ 17 ദിവസത്തിനിടെ മൂന്നുപേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

കാട്ടാനയുടെ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട വനംവകുപ്പ് താല്‍ക്കാലിക ജീവനക്കാരന്‍ പോളിന്റെ മൃതദേഹവുമായും നാട്ടുകാര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.പുല്‍പ്പള്ളി ടൗണിലെ ബസ് സ്റ്റാന്‍ഡില്‍ എത്തിച്ച പോളിന്റെ മൃതദേഹത്തിന് ഒപ്പം നൂറു കണക്കിനാളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.

 

 

 

പുല്‍പ്പള്ളിയില്‍ പ്രതിഷേധം ശക്തം വനം വകുപ്പിന്റെ ജീപ്പ് നശിപ്പിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *