സപ്ലൈകോ വില വര്‍ദ്ധിപ്പിച്ചു; 3 മുതല്‍ 46 രൂപവരെ വര്‍ധന

സപ്ലൈകോ വില വര്‍ദ്ധിപ്പിച്ചു; 3 മുതല്‍ 46 രൂപവരെ വര്‍ധന

തിരുവനന്തപുരം: സാധാരണക്കാര്‍ക്ക് ആശ്രയമായിരുന്ന സപ്ലൈകോയും അവശ്യ സാധനങ്ങളുടെ വില വര്‍ദ്ധിപ്പിച്ചു. പൊതുവെ മാര്‍ക്കറ്റില്‍ വില കൂടിയ അവസരത്തിലാണ് സപ്ലൈകോയുടെ ഭാഗത്ത് നിന്നുള്ള വില വര്‍ദ്ധനവും. 13 അവശ്യസാധനങ്ങളുടെ വിലയാണ് കുത്തനെ ഉയര്‍ത്തുന്നത്.
ഇവയ്ക്ക് പൊതുവിപണിയില്‍ എന്താണോ വില അതിനേക്കാള്‍ 35 ശതമാനം കുറവായിരിക്കും ഇനിമുതല്‍ സപ്ലൈകോയിലെ വില. 70 ശതമാനമുണ്ടായിരുന്ന സബ്സിഡി 35 ശതമാനമാക്കിയാണ് കുറച്ചത്. 2016-ന് ശേഷം ഇതാദ്യമായാണ് സപ്ലൈകോ വില വര്‍ധിപ്പിക്കുന്നത്. നിലവിലെ രീതിയില്‍ മുന്നോട്ടുപോകാനാകില്ലെന്ന് സപ്ലൈകോ കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് സിവില്‍ സപ്ലൈസ് വകുപ്പ് വിലവര്‍ധിപ്പിക്കുന്നതിന് നിര്‍ബന്ധിതമായത്.

2016-ന് ശേഷം പല അവശ്യസാധനങ്ങള്‍ക്കും വിപണിയില്‍ വില ഇരട്ടിയോളം വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സപ്ലൈകോയും വില വര്‍ധിപ്പിച്ചാല്‍ അത് വലിയ വര്‍ധനവായി അനുഭവപ്പെടും. സഭ നടക്കുന്ന സമയത്ത് നിയമസഭയ്ക്ക് പുറത്ത് വില വര്‍ധന പ്രഖ്യാപിച്ചതാണ് പ്രതിഷേധത്തിന് കാരണം.

ചെറുപയര്‍, ഉഴുന്ന്, വന്‍പയര്‍, കടല, തുവര പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, അരി തുടങ്ങിയവ. ഇവയുടെ വില നിലവിലെ വിലയിലേതിനേക്കാള്‍ വലിയ വിലവ്യത്യാസം ഉണ്ട്. ഇവയില്‍ മിക്ക ഇനങ്ങളും സപ്ലൈകോയില്‍ ലഭ്യമല്ല എന്നതിന്റെ പേരില്‍ സിവില്‍ സപ്ലൈസ് വകുപ്പ് പ്രതിരോധത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് വിലവര്‍ധനവ് കൂടി വരുന്നത്. പലതിനും മൂന്ന് രൂപ മുതല്‍ 46 രൂപയിലധികം വിലവര്‍ധന ഉണ്ട്. ഏറ്റവും കൂടുതല്‍ വില വര്‍ധിച്ചത് തുവര പരിപ്പിനാണ്. 46 രൂപയാണ് വില കൂടിയത്. ഏറ്റും കുറവ് പച്ചരിക്കും, മൂന്ന് രൂപ. അതേസമയം മല്ലിക്ക് മാത്രം വിലക്കുറവുണ്ട്, 50 പൈസ.

മലയാളികള്‍ കൂടുതല്‍ ഉപയോഗിക്കുന്ന ജയ, മട്ട, കുറുവ അരികള്‍ക്കും വില കൂടിയിട്ടുണ്ട്. ജയ അരിക്ക് നാല് രൂപ കൂടിയപ്പോള്‍ മട്ട, കുറവ അരിക്ക് അഞ്ച് രൂപവരെ കൂടിയിട്ടുണ്ട്.

ചെറുപയര്‍ 93 രൂപ,ഉഴുന്ന് 95 രൂപ,വന്‍കടല 70 രൂപ,വന്‍പയര്‍ 76 രൂപ,തുവര 111 രൂപ, മുളക് 82 രൂപ, മല്ലി 39 രൂപ,പഞ്ചസാര
28 രൂപ,വെളിച്ചെണ്ണ (അരക്കിലോ ) 55 രൂപ,ജയ അരി
29 രൂപ,കുറുവ അരി 30 രൂപ,മട്ട അരി 30 രൂപ,പച്ചരി
26 രൂപ എന്നിങ്ങനെയാണ് പുതിയ വില.

 

 

സപ്ലൈകോ വില വര്‍ദ്ധിപ്പിച്ചു; 3 മുതല്‍ 46 രൂപവരെ വര്‍ധന

Share

Leave a Reply

Your email address will not be published. Required fields are marked *