രോഹിതിനും ജഡേജയ്ക്കും സെഞ്ചുറി, മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യക്ക് സ്വന്തം

രോഹിതിനും ജഡേജയ്ക്കും സെഞ്ചുറി, മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യക്ക് സ്വന്തം

ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുംരവീന്ദ്ര ജഡേജയം സെഞ്ചുറിയില്‍ തിളങ്ങിയപ്പോള്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് സ്വന്തം. ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ 326-5 എന്ന നിലയിലാണ്. സെഞ്ചുറി നേടിയ നായകന്‍ രോഹിത് ശര്‍മ (131), രവീന്ദ്ര ജഡേജ (110*), സര്‍ഫറാസ് ഖാന്‍(62) എന്നിവരുടെ ഇന്നിങ്‌സാണ് ഇന്ത്യക്ക് ആദ്യ ദിനം ആധിപത്യം സമ്മാനിച്ചത്. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞഅഞെടുത്ത ഇന്ത്യക്ക് തുടക്കം ഗുണകരമായിരുന്നില്ല.ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (10), ശുഭ്മാന്‍ ഗില്‍ (0), രജത് പാട്ടിദാര്‍ (5) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി 33-3 എന്ന നിലയിലേക്ക് ഇന്ത്യ ആദ്യ മണിക്കൂറില്‍ തന്നെ വീണിരുന്നു. എന്നാാല്‍ നാലാം വിക്കറ്റില്‍ രോഹിതും ജഡേജയും ചേര്‍ന്ന കരുതലോടെ ഇന്നിങ്‌സിനെ മുന്നോട്ട് നയിക്കുന്നതാണ് രാജ്‌കോട്ടില്‍ പിന്നീട് കണ്ടത്.

തുടക്കത്തിലെ ക്യാച്ച് വിട്ടുകളഞ്ഞ് രോഹിതിന് റൂട്ട് ലൈഫ് നല്‍കിയിരുന്നു. 71 പന്തുകളില്‍ നിന്നാണ് രോഹിത് അര്‍ധ സെഞ്ചുറി കുറിച്ചത്. ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 93-3 എന്ന ഭേദപ്പെട്ട നിലയിലേക്ക് എത്തിയിരുന്നു. രണ്ടാം സെഷനിലും രോഹിത് – ജഡേജ ആധിപത്യം തുടര്‍ന്നു. രണ്ടാം സെഷന്റെ നിര്‍ണായകമായ ആദ്യ മണിക്കൂറില്‍ മാര്‍ക്ക് വുഡിന്റേയും ജെയിംസ് ആന്‍ഡേഴ്‌സണിന്റേയും ടോം ഹാര്‍ട്ട്‌ലിയുടേയും ഓവറുകള്‍ ഇരുവരും അതിജീവിച്ചു.

വൈകാതെ തന്നെ സ്‌കോറിങ്ങിന് വേഗം കൂട്ടാനുള്ള ശ്രമങ്ങള്‍ ഇരുവരും ആരംഭിച്ചു. രണ്ടാം സെഷന്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ 185-3 എന്ന ഭദ്രമായ നിലയിലേക്ക് എത്തി. വിക്കറ്റ് നഷ്ടപ്പെടാതെ 92 റണ്‍സായിരുന്നു സെഷനില്‍ പിറന്നത്. പരമ്പരയിലാദ്യമായാണ് വിക്കറ്റ് വീഴാത്ത ഒരു സെഷനുണ്ടായത്.
അരങ്ങേറ്റ മത്സരത്തിനിറങ്ങിയ സര്‍ഫറാസ് ഖാന്റെ തനതുശൈലിയിലുള്ള ബാറ്റിങ്ങിനായിരുന്നു പിന്നീട് രാജ്‌കോട്ട് സാക്ഷ്യം വഹിച്ചത്. ഇംഗ്ലണ്ട് സ്പിന്നര്‍മാരെയും പേസര്‍മാരെയും കണക്കിന് പ്രഹരിച്ച സര്‍ഫറാസ് 48 പന്തില്‍ അര്‍ധസെഞ്ചുറി നേടി. കൂട്ടുകെട്ടില്‍ ജഡേജയ്ക്ക് കാഴ്ചക്കാരന്റെ റോള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അരങ്ങേറ്റ മത്സരത്തില്‍ വേഗമേറിയ അര്‍ധ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാകാനും സര്‍ഫറാസിന് കഴിഞ്ഞു.

സെഞ്ചുറിക്കായുള്ള ജഡേജയുടെ ശ്രമത്തിനിടെയാണ് സര്‍ഫറാസ് റണ്ണൗട്ടായത്. 66 പന്തില്‍ ഒന്‍പത് ഫോറും രണ്ട് സിക്‌സും ഉള്‍പ്പടെ 62 റണ്‍സാണ് സര്‍ഫറാസിന്റെ നേട്ടം. താരം പുറത്തായതിന് പിന്നാലെ തന്നെ ജഡേജ സെഞ്ചുറി തികയ്ക്കുകയും ചെയ്തു. താരത്തിന്റെ ടെസ്റ്റ് കരിയറിലെ നാലാം സെഞ്ചുറിയാണിത്.

 

 

 

രോഹിതിനും ജഡേജയ്ക്കും സെഞ്ചുറി,
മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യക്ക് സ്വന്തം

Share

Leave a Reply

Your email address will not be published. Required fields are marked *