വീണാ വിജയന് ഇന്ന് നിര്‍ണായകം; എസ്എഫ്‌ഐഒ അന്വേഷണം റദ്ദാക്കണം,ഹര്‍ജി ഇന്ന് കര്‍ണാടക ഹൈക്കോടതി പരിഗണിക്കും

വീണാ വിജയന് ഇന്ന് നിര്‍ണായകം; എസ്എഫ്‌ഐഒ അന്വേഷണം റദ്ദാക്കണം,ഹര്‍ജി ഇന്ന് കര്‍ണാടക ഹൈക്കോടതി പരിഗണിക്കും

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ എക്‌സാലോജിക് കമ്പനിക്കെതിരെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) നടത്തുന്ന അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജി കര്‍ണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന് മുന്നിലാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.

എസ്എഫ്‌ഐഒ ഇപ്പോള്‍ നടത്തി വരുന്ന അന്വേഷണത്തിന് ആധാരമായ വിവരങ്ങള്‍ കമ്പനിക്ക് ലഭ്യമാക്കണമെന്നും തുടര്‍നടപടികള്‍ക്കെല്ലാം ഇടക്കാല സ്റ്റേ അനുവദിക്കണമെന്നും കേസ് റദ്ദാക്കണമെന്നുമുള്ള ആവശ്യമാണ് വീണ വിജയന്‍ മുന്നോട്ട് വെക്കുന്നത്. കമ്പനി മേധാവിയായ വീണയെ ചോദ്യം ചെയ്യുന്നതും തെളിവ് ശേഖരണത്തിന്റെ ഭാഗമായി പരിശോധനകള്‍ നടത്തുന്നതും തടയണമെന്നാണ് തുടര്‍ നടപടികള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.

വീണ വിജയനെ എസ്എഫ്‌ഐഒ ചോദ്യം ചെയ്യാനൊരുങ്ങവേയായിരുന്നു എക്‌സാലോജിക്ക് മാസപ്പടി കേസില്‍ അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജിയുമായി സമീപിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ കമ്പനികാര്യ മന്ത്രാലയത്തെയും സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് ഡയറക്ടറേയുമാണ് എക്‌സലോജിക്ക് എതിര്‍ കക്ഷികളാക്കിയിരിക്കുന്നത്.

സജന്‍ പൂവയ്യ അസോസിയേറ്റിലെ അഭിഭാഷകനായ മനു പ്രഭാകര്‍ കുല്‍ക്കര്‍ണിയാണ് എക്‌സലോജിക്കിന് വേണ്ടി ഹാജരാകുന്നത്. കേന്ദ്ര സര്‍ക്കാരിനായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി കോടതിയില്‍ ഹാജരാകും .

കരിമണല്‍ വ്യവസായി ശശിധരന്‍ കര്‍ത്തയുടെ ഉടമസ്ഥതയിലുള്ള കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റുടൈല്‍ ലിമിറ്റഡുമായി (സിഎംആര്‍എല്‍) വീണ വിജയന്റെ ഉടമസ്ഥതയിലുളള എക്‌സാലോജിക്കും നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് എസ്എഫ്‌ഐഒയുടെ അന്വേഷണം. വീണയുടെ കമ്പനിക്ക് സിഎംആര്‍എല്‍ 1.72 കോടി രൂപയുടെ കണക്കില്‍ പെടാത്ത പണം നല്‍കിയെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.

സിഎംആര്‍എല്ലും എക്‌സാലോജിക്കും തമ്മിലുള്ള ഇടപാടില്‍ എസ്എഫ് ഐഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യ്പപെട്ട് കെഎസ്ഐഡിസിനല്‍കിയ ഹര്‍ജിയും അന്വേഷണ പരിധിയിലുണ്ട്. നേരത്തെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എസ്എഫ്‌ഐഒ വിശദമായ അന്വേഷണത്തിന് ഇറങ്ങി തിരിച്ചിരിക്കുന്നത്. സിഎംആര്‍എല്ലുമായി ബന്ധപ്പെട്ടു കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ നടന്ന എല്ലാ പണമിടപാടുകളും എസ്എഫ്‌ഐഒ അന്വേഷിക്കുന്നുണ്ട് .

 

 

വീണാ വിജയന് ഇന്ന് നിര്‍ണായകം; എസ്എഫ്‌ഐഒ അന്വേഷണം റദ്ദാക്കണം,ഹര്‍ജി ഇന്ന് കര്‍ണാടക ഹൈക്കോടതി പരിഗണിക്കും

Share

Leave a Reply

Your email address will not be published. Required fields are marked *