ഷൈജ ആണ്ടവന്റെ വിവാദ പരാമര്‍ശം അന്വേഷിക്കാന്‍ എന്‍.ഐ.ടി സമിതിയെ നിയോഗിച്ചു

ഷൈജ ആണ്ടവന്റെ വിവാദ പരാമര്‍ശം അന്വേഷിക്കാന്‍ എന്‍.ഐ.ടി സമിതിയെ നിയോഗിച്ചു

കോഴിക്കോട്: ഷൈജ ആണ്ടവന്റെ നാഥുറാം ഗോഡ്സെയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് കമന്റില്‍ പ്രതികരിച്ച് കോഴിക്കോട് എന്‍.ഐ.ടി. മഹാത്മാ ഗാന്ധിക്കെതിരായ നിലപാടുകളെ പിന്തുണക്കില്ലെന്ന് എന്‍.ഐ.ടി വ്യക്തമാക്കി. ഷൈജ ആണ്ടവന്റെ വിവാദ പരാമര്‍ശം അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചു.

സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അധ്യാപികയ്ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എന്‍.ഐ.ടി അധികൃതര്‍ അറിയിച്ചു.

ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനമായ ജനുവരി 30ന് അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് എന്‍.ഐ.ടി അധ്യാപിക ഷൈജ ആണ്ടവന്‍ ഗാന്ധിയെ അപഹസിച്ച് കമന്റിട്ടത്. ‘പ്രൗഡ് ഓഫ് ഗോഡ്സെ ഫോര്‍ സേവിംഗ് ഇന്ത്യ'(ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്സെയില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു’) എന്നായിരുന്നു കമന്റ്. ‘ഹിന്ദു മഹാസഭാ പ്രവര്‍ത്തകന്‍ നഥൂറാം വിനായക് ഗോഡ്‌സെ. ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ’ എന്നായിരുന്നു കൃഷ്ണ രാജിന്റെ പോസ്റ്റ്.

സംഭവത്തിന് പിന്നാലെ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി നല്‍കിയ പരാതിയില്‍ കുന്ദമംഗലം പൊലീസ് ഷൈജക്കെതിരെ കേസെടുത്തിരുന്നു. ഗോഡ്സെ അനുകൂല ഫേസ്ബുക്ക് കമന്റില്‍ അധ്യാപികയില്‍നിന്ന് വിശദീകരണം തേടാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയതായി എന്‍.ഐ.ടി ഡയറക്ടറും അറിയിച്ചിരുന്നു.

 

 

 

 

 

ഷൈജ ആണ്ടവന്റെ വിവാദ പരാമര്‍ശം
അന്വേഷിക്കാന്‍ എന്‍.ഐ.ടി സമിതിയെ നിയോഗിച്ചു

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *