വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു; നിരോധനാജ്ഞ പ്രഖ്യാപിച്ചു

വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു; നിരോധനാജ്ഞ പ്രഖ്യാപിച്ചു

സുല്‍ത്താന്‍ ബത്തേരി: കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന്റെ മരണത്തിനു പിന്നാലെ വയനാട് പയ്യമ്പള്ളിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. റേഡിയോ കോളര്‍ ഘടിപ്പിച്ച അപകടകാരിയായ കാട്ടാനയുടെ സാന്നിധ്യം തുടരുന്നതിനാലാണു നടപടി. പ്രദേശത്തേക്ക് കൂടുതല്‍ ദൗത്യസംഘത്തെ അയച്ചതായി വനം മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു.

മാനന്തവാടി മുനിസിപ്പാലിറ്റിയിലെ കുറുക്കന്‍മൂല, കുറുവ, കാടന്‍കൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിലാണു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അടിയന്തര പ്രാധാന്യമുള്ളതിനാല്‍ വാക്കാലുള്ള നിര്‍ദേശമാണ് നിലവില്‍ പ്രഖ്യാപിച്ചത്. പൊതുജനം ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വയനാട്ടിലെ ആശങ്കയ്ക്കു പരിഹാരം കാണുമെന്ന് വനം മന്ത്രി അറിയിച്ചു. ഏറെ ഉല്‍ക്കണ്ഠ ഉണ്ടാക്കുന്ന വാര്‍ത്തകളാണ് വയനാട്ടില്‍നിന്നു വരുന്നത്. വനം വകുപ്പ് ചെയ്യാനുള്ള കാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും അതിന്റെ പ്രയോജനം പലതും ജനങ്ങള്‍ക്ക് കിട്ടുന്നില്ല. കൂടുതല്‍ ദൗത്യസംഘത്തെ അയച്ച് ഇപ്പോഴത്തെ അവസ്ഥ പരിഹരിക്കും. ആനയെ കാട്ടിലേക്ക് തിരിച്ചയയ്ക്കാനുള്ള ശ്രമമാണു നോക്കുന്നതെന്നും മന്ത്രി ശശീന്ദ്രന്‍ അറിയിച്ചു.

ഇപ്പോള്‍ പരിഗണന ആനയെ കാട്ടിലേക്കു തിരിച്ചയയ്ക്കാനാണെന്നും മന്ത്രി വ്യക്തമാക്കി. കൂടുതല്‍ ആളപായം ഇല്ലെന്ന് ഉറപ്പാക്കണം. ഉന്നതതല യോഗം ഉടന്‍ ചേരും. മയക്കുവെടി വയ്ക്കുന്നത് അവസാന ശ്രമമായിരിക്കുമെന്നും മന്ത്രി അറിയിച്ചു. ഇന്നു രാവിലെ 7:30ഓടെയാണ് പയ്യമ്പള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടത്. കുറുവ ദ്വീപിനു സമീപം ചാലിഗദ്ദ ഊരിലെ പനച്ചിയില്‍ അജിക്കാണു ദാരുണാന്ത്യം.

 

 

വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു; നിരോധനാജ്ഞ പ്രഖ്യാപിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *