മകളുടെ ഭര്‍ത്താവ് കൈവെട്ട് കേസിലെ പ്രതിയെന്ന് അറിഞ്ഞത് ഇന്നലെ സവാദിന്റെ ഭാര്യാപിതാവ്

മകളുടെ ഭര്‍ത്താവ് കൈവെട്ട് കേസിലെ പ്രതിയെന്ന് അറിഞ്ഞത് ഇന്നലെ സവാദിന്റെ ഭാര്യാപിതാവ്

മകളുടെ ഭര്‍ത്താവ് കൈവെട്ട് കേസിലെ പ്രതിയെന്ന് അറിഞ്ഞത് ഇന്നലെ എന്‍.ഐ.എ സംഘം അറസ്റ്റ് ചെയ്തപ്പോഴാണെന്ന് സവാദിന്റെ ഭാര്യാപിതാവ് അബ്ദുള്‍ അസീസ്. ഷാജഹാന്‍ ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് മകളെ വിവാഹം കഴിച്ചത്. വിവാഹശേഷം ഇവര്‍ കണ്ണൂരിലേക്ക് പോയെന്നും ഇടയ്ക്ക് മാത്രമാണ് മഞ്ചേശ്വരത്തേക്ക് എത്തുന്നതെന്നും അദ്ദേഹംപറഞ്ഞു.

പ്രൊഫ ടി ജെ ജോസഫിന്റെ കൈ വെട്ടിയ ശേഷം മുങ്ങിയ സവാദ് 13 വര്‍ഷം എവിടെയായിരുന്നു എന്നതാണ് പുറത്തു വരുന്നത്. 8 വര്‍ഷം മുന്‍പ് കാസര്‍കോട് നിന്ന് പേരും മേല്‍വിലാസവും മാറ്റി വിവാഹം ചെയ്ത സവാദ് പിന്നീട് കേരളം വിട്ടിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം. കൈ വെട്ടു കേസിലെ ഒന്നാം പ്രതിയാണെന്ന് അറിയാതെയാണ് മകളെ സവാദിന് വിവാഹം കഴിച്ചു നല്‍കിയതെന്നാണ് കാസര്‍കോടുള്ള ഭാര്യ വീട്ടുകാരുടെ പ്രതികരണം.

ഷാജഹാന്‍ എന്ന് പേര് പറഞ്ഞ് നാട്ടുകാരെ വിശ്വസിപ്പിച്ച് വിവാഹ ശേഷം കണ്ണൂര്‍ ജില്ലയിലെ വളപട്ടണം , വിളക്കോട്ടൂര്‍, ബേരം എന്നിവിടങ്ങളില്‍ സവാദ് ഒളിത്താവളങ്ങള്‍ കണ്ടെത്തി. എറണാകുളം സ്വദേശിയായ സവാദിന് ഇവിടങ്ങളില്‍ താമസിക്കാന്‍ പിഎഫ്‌ഐ യുടെ പ്രാദേശിക സഹായം കിട്ടിയെന്ന് എന്‍.ഐ.എ ഉറപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ എന്‍ ഐ എ. അന്വേഷണം നീങ്ങുന്നത് ആ വഴിക്കാണ്.സവാദ് കണ്ണൂരിലുണ്ടെന്ന് എന്‍.ഐ.എയ്ക്ക് വിവരം ലഭിക്കുമ്പോഴും സ്ഥിരീകരണത്തില്‍ വെല്ലുവിളിയായത് പേരു മാറ്റമാണ്. ഒമ്പതു മാസം മുന്‍പ് ജനിച്ച ഇളയ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിലെ പേര് സവാദ് ആണെന്ന് ഉറപ്പിച്ചതോടെ എന്‍.ഐ.എ സംഘം ബുധാനാഴ്ച്ച പുലര്‍ച്ചയോടെ വീടു വളയുകയായിരുന്നു. ആദ്യ ഘട്ട ചോദ്യം ചെയ്യലിലും ഷാജഹാന്‍ എന്ന പേര് സവാദ് ആവര്‍ത്തിച്ചു. പ്രൊഫ.ടി ജെ ജോസഫിനെ ആക്രമിക്കുന്നതിനിടെ ഉണ്ടായ പരുക്കിന്റെ അടയാളം ശരീരത്തില്‍ നിന്ന് എന്‍.ഐ.എ കണ്ടെത്തി ചോദിച്ചതോടെ സവാദിന്റെ നാടകം പൊളിഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്യലില്‍ താനാണ് സവാദ് എന്ന് സമ്മതിക്കുകയും ചെയ്തു.

 

 

 

 

മകളുടെ ഭര്‍ത്താവ് കൈവെട്ട് കേസിലെ പ്രതിയെന്ന് അറിഞ്ഞത് ഇന്നലെ സവാദിന്റെ ഭാര്യാപിതാവ്

 

Share

Leave a Reply

Your email address will not be published. Required fields are marked *