ചാമ്പ്യന്‍സ് ലീഗ്: ബൊറൂസിയയെ തോല്‍പിച്ച്  പി.എസ്.ജിയുടെ നോക്കൗട്ട് പ്രവേശം

ചാമ്പ്യന്‍സ് ലീഗ്: ബൊറൂസിയയെ തോല്‍പിച്ച് പി.എസ്.ജിയുടെ നോക്കൗട്ട് പ്രവേശം

ചാമ്പ്യന്‍സ് ലീഗിലെ നിര്‍ണായക പോരാട്ടത്തില്‍ ജര്‍മന്‍ കരുത്തരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടുമായി സമനില പിടിച്ച് പി.എസ്.ജി അവസാന പതിനാറിലെത്തി. എ.സി മിലാനെ ഗോള്‍ ശരാശരിയില്‍ പിന്തള്ളി രണ്ടാം സ്ഥാനക്കാരായാണ് പി.എസ്.ജിയുടെ പ്രീ-ക്വാര്‍ട്ടര്‍ പ്രവേശനം. ഗ്രൂപ്പ് എഫില്‍ 11 പോയന്റുള്ള ബൊറൂസിയ ഡോര്‍ട്ട്മുണ്ടാണ് ഒന്നാം സ്ഥാനക്കാരായി നോക്കൗട്ടിലേക്ക് പ്രവേശിച്ചത്. പി.എസ്.ജിക്കും എ.സി മിലാനും എട്ട് പോയന്റ് വീതമാണുള്ളത്. എ.സി മിലാനോട് 2-1ന് പരാജയപ്പെട്ട ന്യൂകാസില്‍ യുനൈറ്റഡ് അഞ്ചു പോയന്റുമായി അവസാന സ്ഥാനക്കാരായി.

പത്താം മിനിറ്റില്‍ ഡോര്‍ട്ട്മുണ്ടാണ് ആദ്യ അവസരം തുറന്നെടുത്തത്. എന്നാല്‍, ദുര്‍ബലമായ ഷോട്ട് പി.എസ്.ജി ഗോള്‍കീപ്പര്‍ ഡോണറുമ്മ ഡൈവ് ചെയ്ത് തട്ടിത്തെറിപ്പിച്ചു. അഞ്ച് മിനിറ്റിനകം പി.എസ്.ജിക്കും സുവര്‍ണാവസരം ലഭിച്ചെങ്കിലും ലീയുടെ ഷോട്ട് അവിശ്വസനീയമായി പുറത്തേക്ക് പോയി. തൊട്ടുടന്‍ എംബാപ്പെ പി.എസ്.ജിയെ മുന്നിലെത്തിച്ചെന്ന് ഉറപ്പിച്ചതായിരുന്നു. ഗോള്‍കീപ്പറെയും വെട്ടിച്ച് വലയിലേക്കടിച്ച പന്ത് എതിര്‍ ഡിഫന്‍ഡര്‍ ആന്ദ്രെ ഷുര്‍ലെ മനോഹരമായ ഗോള്‍ലൈന്‍ സേവിലൂടെ രക്ഷപ്പെടുത്തി. 26ാം മിനിറ്റില്‍ ഡോട്ട്മുണ്ടിന്റെ മാര്‍കോ റ്യൂസിന്റെ ബുള്ളറ്റ് ഷോട്ട് ഡോണറുമ്മ തകര്‍പ്പന്‍ ഡൈവിലൂടെ കുത്തിയകറ്റി. അധികം വൈകാതെ ഡോണ്ട്മുണ്ട് വീണ്ടും ഗോളിനടുത്തെത്തിയെങ്കിലും ഡോണറുമ്മയുടെ മെയ്‌വഴക്കം പി.എസ്.ജിക്ക് തുണയായി. ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍നില്‍ക്കെ അദേയേമിക്ക് ലഭിച്ച അവസരവും പാഴായി. ആദ്യ പകുതി അവസാനിക്കാനിരിക്കെ ഫ്രീകിക്കില്‍ ഹമ്മല്‍സിന്റെ ഡൈവിങ് ഹെഡര്‍ നിര്‍ഭാഗ്യത്തിനാണ് പുറത്തുപോയത്.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജൂലിയന്‍ ബ്രാന്റിന്റെ ഷോട്ടും ഡോണറുമ്മ തടഞ്ഞിട്ടു. ഉടന്‍ ലീയെടുത്ത ഷോട്ട് ഡോട്ട്മുണ്ട് ഗോള്‍കീപ്പറും കൈയിലൊതുക്കി. എന്നാല്‍, 51ാം മിനിറ്റില്‍ ഡോട്ട്മുണ്ട് അര്‍ഹിച്ച ലീഡ് നേടി. എന്നാല്‍, അഞ്ച് മിനിറ്റിനകം പി.എസ്.ജി തിരിച്ചടിച്ചു. 17കാരന്‍ സയര്‍ എമരിയുടെ വകയായിരുന്നു ഗോള്‍. വൈകാതെ ലീഡ് പിടിക്കാന്‍ ഡോട്ട്മുണ്ടിന് അവസരം ലഭിച്ചെങ്കിലും വീണ്ടും ഡോണറുമ്മ രക്ഷകനായി. 75ാം മിനിറ്റില്‍ എംബാപ്പെ ഡോട്ട്മുണ്ടിന്റെ വല കുലുക്കിയെങ്കിലും ‘വാര്‍’ പരിശോധനയില്‍ ഓഫ്‌സൈഡായി. തുടര്‍ന്നും വിജയഗോളിനായി ഇരു നിരയും പോരാടിയെങ്കിലും ഫലമുണ്ടായില്ല.

മറ്റു മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി 3-2ന് റെഡ്സ്റ്റാന്‍ ബെല്‍ഗ്രേഡിനെയും അത്‌ലറ്റികോ മാഡ്രിഡ് 2-0ത്തിന് ലാസിയോയേയും എ.സി മിലാന്‍ 2-1ന് ന്യൂകാസില്‍ യുനൈറ്റഡിനെയും എഫ്.സി പോര്‍ട്ടോ 5-3ന് ഷാക്തര്‍ ഡോനറ്റ്‌സ്‌കിനെയും ആര്‍.ബി ലെയ്പ്‌സിഷ് 2-1ന് യങ് ബോയ്‌സിനെയും സെല്‍റ്റിക് 2-1ന് ഫെയനൂര്‍ഡിനെയും തോല്‍പിച്ചപ്പോള്‍ ബാഴ്‌സലോണ റോയല്‍ ആന്റ് വെര്‍പിനോട് 3-2ന് പരാജയപ്പെട്ടു.

 

ചാമ്പ്യന്‍സ് ലീഗ്: ബൊറൂസിയയെ തോല്‍പിച്ച് പി.എസ്.ജിയുടെ നോക്കൗട്ട് പ്രവേശം

Share

Leave a Reply

Your email address will not be published. Required fields are marked *