ഗാസയില്‍ ശസ്ത്രക്രിയ നടത്തുന്നത് അനസ്‌തേഷ്യ നല്‍കാതെ ഡബ്ല്യുഎച്ച്ഒ

ഗാസയില്‍ ശസ്ത്രക്രിയ നടത്തുന്നത് അനസ്‌തേഷ്യ നല്‍കാതെ ഡബ്ല്യുഎച്ച്ഒ

ജനീവ: ഗാസയില്‍ അവയവങ്ങള്‍ മുറിച്ചുനീക്കുന്നതുള്‍പ്പെടെയുള്ള ശസ്ത്രക്രിയകള്‍ നടത്തുന്നത് അനസ്‌തേഷ്യ നല്‍കാതെയെന്ന് ലോകാരോഗ്യ സംഘടന. അതിര്‍ത്തി പ്രദേശങ്ങളില്‍ മാത്രമല്ല, ഗാസയിലുടനീളം ആശുപത്രികളില്‍ അനസ്തേഷ്യയില്ലാതെ ശസ്ത്രക്രിയ ചെയ്യേണ്ട സ്ഥിതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മരണത്തിന്റെയും കഷ്ടപ്പാടുകളുടെയും ആഴമളക്കുക പ്രയാസകരമാണെന്നും ലോകാരോഗ്യ സംഘടന വക്താവ് ക്രിസ്റ്റ്യന്‍ ലിന്‍ഡ്‌മെയര്‍ക്രിസ്റ്റ്യന്‍ ലിന്‍ഡ്‌മെയര്‍ പറഞ്ഞു.

വെള്ളം, ഇന്ധനം, ഭക്ഷണം, ആരോഗ്യ പരിചരണം എന്നിവയുണ്ടെങ്കില്‍ മാത്രമേ അവിടെ അതിജീവിക്കാന്‍ സാധിക്കൂ. അതിനുള്ള സാഹചര്യമുണ്ടാക്കണം. 16 ആരോഗ്യപ്രവര്‍ത്തകരും അവരുടെ കുടൂംബാംഗങ്ങളും ഗാസയില്‍ കൊല്ലപ്പെട്ടു. രാജ്യാന്തര നിയമങ്ങളുടെ കടുത്ത ലംഘനമാണിത്.

ഗാസയിലേക്ക് സഹായവുമായി പോയ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായെന്ന് റെഡ് ക്രോസ് അധികൃതര്‍ അറിയിച്ചു. ഗാസ കുഞ്ഞുങ്ങളുടെ ശ്മശാനമെന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞത്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *