ജാതി അധിക്ഷേപ കേസ്: തോമസ് കെ.തോമസ് എം.എല്‍.എക്കെതിരായ പരാതിക്കാരിക്കെതിരേയും കേസ്

ജാതി അധിക്ഷേപ കേസ്: തോമസ് കെ.തോമസ് എം.എല്‍.എക്കെതിരായ പരാതിക്കാരിക്കെതിരേയും കേസ്

ആലപ്പുഴ: കുട്ടനാട് എം.എല്‍.എ തോമസ് കെ. തോമസ് ജാതീയമായി അധിക്ഷേപിച്ചെന്ന പരാതി നല്‍കിയ ആര്‍.ജി ജിഷക്കെതിരേയും പോലിസ് കേസെടുത്തു. തോമസ് കെ. തോമസിനെയും ഭാര്യയെയും അധിക്ഷേപിച്ചെന്ന പരാതിയിലാണ് എന്‍.സി.പി മഹിളാ വിഭാഗം ജില്ലാ പ്രസിഡന്റ് ആര്‍.ജി ജിഷ പോലിസ് കേസെടുത്തിരിക്കുന്നത്.

യോഗം തുടങ്ങിയപ്പോള്‍ പാര്‍ട്ടി അംഗമല്ലാത്ത ഷെര്‍ളി തോമസ് വേദിയിലിരുന്നു. പുറത്തുള്ളവര്‍ വേദി വിടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്നും തുടര്‍ന്ന് എം.എല്‍.എ ചുമലില്‍ പിടിച്ചു തള്ളിയെന്നുമാണ് പരാതിക്കാരിയുടെ മൊഴി. നിന്നെ പോലുള്ള ജാതികളെ പാര്‍ട്ടിയില്‍ വേണ്ടെന്ന് പറഞ്ഞുവെന്നും തന്നെ അടിക്കാന്‍ ഓങ്ങിയപ്പോള്‍ മറ്റുള്ളവര്‍ തടയുകയായിരുന്നുവെന്നും ജിഷ പറയുന്നു. അതേസമയം, യോഗത്തിന് മുമ്പേ തന്നെ എം.എല്‍.എ അസഭ്യം പറഞ്ഞെന്നാണ് ജിഷ പോലിസിന് മൊഴി നല്‍കിയിരിക്കുന്നത്. പാര്‍ട്ടി അംഗമല്ലാത്ത ഷെര്‍ളി തോമസ് വേദിയില്‍ ഇരുന്നത് ചോദ്യം ചെയ്തപ്പോള്‍ അധിക്ഷേപിച്ചു. ചുമലില്‍ പിടിച്ച് തള്ളിയെന്നും മൊഴിപ്പകര്‍പ്പിലുണ്ട്.

ആര്‍.ബി ജിഷയുടെ പരാതിയില്‍ കുട്ടനാട് എം.എല്‍.എ തോമസ് കെ. തോമസിനും ഭാര്യ ഷേര്‍ളി തോമസിനുമെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് ഹരിപ്പാട് പോലിസ് കേസെടുത്തത്. ജിഷയുടെ പരാതിയില്‍ എം.എല്‍.എയെ ഒന്നാം പ്രതിയും ഭാര്യയെ രണ്ടാം പ്രതിയുമാക്കിയാണ് കേസെടുത്തിരിക്കുന്നത്. ഈ മാസം ഒമ്പതിന് ഹരിപ്പാട് മണ്ഡലത്തിലെ എന്‍.സി.പി ഫണ്ട് ശേഖരണ യോഗത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹരിപ്പാട് മണ്ഡലത്തില്‍ പെടാത്തവര്‍ പുറത്ത് പോകണമെന്ന് ജിഷ ആവശ്യപ്പെട്ടതോടെയാണ് ബഹളം തുടങ്ങിയത്. ഇതിനിടെ ആര്‍.ബി ജിഷയുടെ നിറം പറഞ്ഞ് ഷേര്‍ലി തോമസ് ആക്ഷേപിച്ചു. പിന്നാലെ നേതാക്കള്‍ തമ്മില്‍ പരസ്പരം വാക്കേറ്റമുണ്ടായി. ഇതിനിടെ ഭാര്യയെ ന്യായീകരിച്ച് തോമസ് കെ. തോമസ് സംസാരിക്കുന്നുണ്ട്.

പാര്‍ട്ടി യോഗങ്ങളിലും ഔദ്യോഗിക മീറ്റിംഗുകളിലും തോമസ് കെ. തോമസ്, ഭാര്യ ഷെര്‍ളിയുമായി പങ്കെടുക്കുന്നു എന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ നേരത്തെ മുതല്‍ ആക്ഷേപമുണ്ട്. മണ്ഡലം പ്രസിഡന്റ് ക്ഷണിച്ചിട്ടാണ് താന്‍ യോഗത്തിനെത്തിയതെന്ന് എം.എല്‍.എ പ്രതികരിച്ചു. നിയമസഭയില്‍ നിന്ന് മടങ്ങുന്ന വഴിയായതിനാലാണ് ഭാര്യയെ ഒപ്പം കൂട്ടിയതെന്നും എം.എല്‍.എ പറയുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *