യുവാക്കളുടെ മരണം പന്നിക്കുവച്ച ഇലക്ട്രിക് കെണിയിൽപ്പെട്ട്

യുവാക്കളുടെ മരണം പന്നിക്കുവച്ച ഇലക്ട്രിക് കെണിയിൽപ്പെട്ട്

പാലക്കാട്: കൊടുമ്പ് പഞ്ചായത്തിലെ കരിങ്കപ്പുള്ളിയിൽ വയലിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ പുറത്തെടുത്തു. വസ്ത്രങ്ങളില്ലാതെ ഒന്നിനു പിറകെ ഒന്നായിട്ടാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കാരോക്കോട്ടുപുര ഷിജിത്ത് (22), പുതുശ്ശേരി കാളാണ്ടിത്തറ സതീഷ് (22) എന്നിവരുടേതാണ് മൃതദേഹങ്ങളെന്ന് തിരിച്ചറിഞ്ഞു. പന്നിക്കുവച്ച കെണിയിൽപ്പെട്ടാണ് യുവാക്കൾ മരിച്ചതെന്ന് സ്ഥലം ഉടമ അനന്തന്റെ മൊഴിയുണ്ട്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
തിങ്കളാഴ്ച പുലർച്ചെ യുവാക്കൾ ഈ ഭാഗത്തേക്ക് വരുന്നത് സി.സി.ടി.വി. ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർ പോലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് പരിശോധന നടത്തിയത്. മണ്ണ് മാറിക്കിടക്കുന്നതു കണ്ട് സ്ഥലം പരിശോധിച്ചതോടെ യുവാക്കളുടെ മൃതദേഹം അവിടെയുണ്ടെന്ന നിഗമനത്തിലെത്തി.
തിങ്കളാഴ്ച പുലർച്ചെ സ്ഥലമുടമ പാടത്തെത്തിയപ്പോൾ മൃതദേഹം കണ്ടെന്നാണ് പോലീസിന് നൽകിയ മൊഴി. പന്നിയെ പ്രതിരോധിക്കാനായി വെച്ച ഇലക്ട്രിക് കെണിയിൽപ്പെട്ടാണ് യുവാക്കൾ മരിച്ചതെന്ന് മനസ്സിലാക്കിയ ഇയാൾ, മൃതദേഹങ്ങൾ കുഴിച്ചിടുകയായിരുന്നു. സംഭവത്തിൽ സ്ഥലമുടമയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.
അതേസമയംമരിച്ച സതീഷിന്റെ അമ്മ കസബ പോലീസിൽ മകനെ കാണാതായതു സംബന്ധിച്ച പരാതി നൽകിയിരുന്നു. എന്നാൽ ആ ഘട്ടത്തിൽ പോലീസ് പരാതി സ്വീകരിച്ചില്ല എന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. മറ്റു രണ്ട് യുവാക്കൾ പോലീസിൽ കീഴടങ്ങിയപ്പോൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന വ്യാപിപ്പിച്ചത്.
Share

Leave a Reply

Your email address will not be published. Required fields are marked *