ശബരിമല തീര്‍ഥാടനം: സ്‌പോട് ബുക്കിങ് പുനഃസ്ഥാപിക്കണം,മുഖ്യമന്ത്രിക്ക് വി.ഡി.സതീശന്റെ കത്ത്

ശബരിമല തീര്‍ഥാടനം: സ്‌പോട് ബുക്കിങ് പുനഃസ്ഥാപിക്കണം,മുഖ്യമന്ത്രിക്ക് വി.ഡി.സതീശന്റെ കത്ത്

തിരുവനന്തപുരം: ശബരിമലയില്‍ സ്‌പോട് ബുക്കിങ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി വി.എന്‍.വാസവനും കത്തയച്ചു.ഓണ്‍ലൈന്‍ ബുക്കിങ് മാത്രം മതിയെന്ന തീരുമാനം ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് വഴി തെളിക്കുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും 41 ദിവസത്തെ വ്രതമെടുത്ത് എത്തുന്ന പതിനായിരക്കണക്കിന് ഭക്തര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ് ഇല്ലെന്നതിന്റെ പേരില്‍ ദര്‍ശനം കിട്ടാതെ മടങ്ങേണ്ടി വരുന്ന സാഹചര്യമുണ്ടാകും. ഓണ്‍ലൈന്‍ ബുക്കിങ് ഇല്ലാതെ വരുന്നവര്‍ക്കും ദര്‍ശനം ലഭിക്കുന്നതിനു വേണ്ടിയുള്ള സംവിധാനമുണ്ടാകണം. ഭക്തര്‍ക്ക് ആവശ്യമായ ഭക്ഷണവും പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയില്ലെങ്കില്‍ അപകടകരമായ അവസ്ഥയിലേക്ക് പോകുമെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കി.

ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ മാത്രം ഭക്തരെ സന്നിധാനത്തേക്ക് കടത്തി വിട്ടാല്‍ മതിയെന്നാണ് മുഖ്യന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചത്. ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ 80000 പേരെ മാത്രമെ ഒരു ദിവസം പ്രവേശിപ്പിക്കൂ. കഴിഞ്ഞ വര്‍ഷം 90000 പേരെ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ അനുവദിച്ചിരുന്നു. ഇതുകൂടാതെ സ്പോട് ബുക്കിങ്ങിലൂടെ 15000 പേരെയും അനുവദിച്ചിരുന്നു. എന്നിട്ടും നിരവധി പേര്‍ക്ക് ദശനം ലഭിക്കാതെ മടങ്ങേണ്ടി വന്ന കാര്യവും പ്രതിപക്ഷ നേതാവ് ഓര്‍മിപ്പിച്ചു.

ശബരിമലയില്‍ സ്പോട്ട് ബുക്കിങ് വേണമെന്നാവശ്യപ്പെട്ട്
സിപിഐയും രംഗത്തെത്തി

ശബരി മലയില്‍ സ്‌പോട് ബുക്കിങ് വേണമെന്നാവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. സ്‌പോട്ട് ബുക്കിങ് ഒഴിവാക്കിയാല്‍ ബിജെപിക്കും ആര്‍.എസ്.എസിനും കുളം കലക്കാന്‍ അവസരം നല്‍കലാവുമെന്നും അദ്ദേഹം പറഞ്ഞു.ദൈവത്തന്റെ മറവില്‍ ഭക്തന്മാരെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാരിനെതിരായ ആയുധമാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അവസരമുണ്ടാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

ശബരിമല തീര്‍ഥാടനം: സ്‌പോട് ബുക്കിങ്
പുനഃസ്ഥാപിക്കണം,മുഖ്യമന്ത്രിക്ക് വി.ഡി.സതീശന്റെ കത്ത്

 

 

Share

Leave a Reply

Your email address will not be published. Required fields are marked *