പൊതുകടം വർധിക്കുന്നത് ആശങ്കാജനകം ഗിഫ്റ്റ്

പൊതുകടം വർധിക്കുന്നത് ആശങ്കാജനകം ഗിഫ്റ്റ്

തിരുവനന്തപുരം: പൊതുകടം വർദ്ധിക്കുന്നത് ആശങ്കാജനകമായ അവസ്ഥയാണെന്നുംനിയന്ത്രിച്ചു നിർത്തുന്നതിൽ കേരളം പരാജയപ്പെടുകയാണെന്നും സംസ്ഥാന സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷന്റെ (ഗിഫ്റ്റ്) പഠനത്തിൽ മുന്നറിയിപ്പ്. ഈ നില തുടർന്നാൽ നിലവിലെ ബാധ്യത തീർക്കാൻ വീണ്ടും വീണ്ടും കടമെടുക്കേണ്ട അവസ്ഥയിലേക്ക് എത്തിക്കുമെന്നും ഗിഫ്റ്റിന്റെ പഠനം ചൂണ്ടിക്കാട്ടുന്നു. 200001 ൽ 25,721 കോടിയായിരുന്ന പൊതുകടം ഇപ്പോൾ 3.57 ലക്ഷം കോടിയായി.
ഒരു സംസ്ഥാനത്തിന് എത്ര കടം താങ്ങാനാകുമെന്നു നിർണയിക്കുന്നത് മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഎസ്ഡിപി) എത്ര ശതമാനം കടമുണ്ടെന്നു നോക്കിയാണ്. ജിഎസ്ഡിപി കടം അനുപാതം കഴിഞ്ഞ വർഷം 39 ശതമാനത്തോളമെത്തി. കടം നിയന്ത്രിച്ചു നിർത്തുന്നതിൽ 2004-05 മുതൽ 2012-13 വരെയുള്ള കാലയളവിൽ ഒഴികെ സർക്കാർ പരാജയപ്പെട്ടു.
 പഠനം നൽകുന്ന നിർദേശങ്ങൾ:
ജിഎസ്ഡിപിയുടെ 27.8 ശതമാനത്തിൽ താഴെ പൊതുകടം എത്തിക്കാൻ സർക്കാരിനു കഴിയണം. സാമൂഹിക സുരക്ഷയെ ബാധിക്കുന്ന തരത്തിൽ ചെലവുചുരുക്കലിലേക്കു പോകുന്നത് ഉചിതമല്ല. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാൻ കുറഞ്ഞ പലിശ നിരക്കിൽ കടമെടുക്കണം, കേന്ദ്ര സഹായം തേടണം.
സാമൂഹിക സുരക്ഷിതത്വത്തിൽ സ്‌കാൻഡിനേവിയൻ രാജ്യങ്ങളോടു കിടപിടിക്കുമ്പോഴും നികുതി നിരക്കുകളുടെ കാര്യത്തിൽ ആഫ്രിക്കൻ നിലവാരത്തിലാണു കേരളം.
Share

Leave a Reply

Your email address will not be published. Required fields are marked *