തകഴിയിൽ റെയിൽവേ മേൽപാലത്തിന് അനുമതി

തകഴിയിൽ റെയിൽവേ മേൽപാലത്തിന് അനുമതി

തിരുവനന്തപുരം: ഗതാഗത തടസ്സം നിത്യസംഭവമായ  തകഴിയിൽ റെയിൽവേ ക്രോസിൽ  മേൽപാലം നിർമ്മിക്കാൻ റെയിൽവേ ബോർഡ് അനുമതി നല്കി. നിർമ്മാണ ചെലവിന്റെ പകുതി വീതം റെയിൽവേയും സംസ്ഥാന സർക്കാരും വഹിക്കുന്ന രീതിയിലാണ് പദ്ധതി.35.94 കോടി രൂപയാണ് മേൽപാലത്തിനായി കണക്കാക്കുന്ന തുക. റെയിൽവേ ലൈനിന് മുകളിൽ വരുന്ന പാലത്തിന്റെ ഭാഗം റെയിൽവേയുടെയും അപ്രോച്ച് റോഡും  മറ്റ് നിർമ്മാണങ്ങളും  സംസ്ഥാനത്തിന്റെയും ചുമതലയിൽ നിർമ്മിക്കുന്നതാണ്. റോഡ്‌സ് ആന്റ് ബ്രിഡ്ജ്‌സ് കോർപറേഷനാണ് സംസ്ഥാന സർക്കാരിന് വേണ്ടി മേൽപാലങ്ങളുടെ നിർമ്മാണം നടത്തുന്നത്. അപ്രോച്ച് റോഡിനായുള്ള സ്ഥലമെടുപ്പും മറ്റും സംസ്ഥാനത്തിന്റെ ചുമതലയാണ്. അത്തരം നടപടികൾ ടെൻഡർ അന്തിമമാക്കുന്നതിന് മുമ്പ് പൂർത്തിയാക്കേണ്ടതുണ്ട്. ജില്ലയിൽ മറ്റ് 14 സ്ഥലങ്ങളിൽ കൂടി മേൽപാലത്തിനായി അനുമതി നല്കിയിട്ടുണ്ട്.

എടത്വ വികസന  സമിതി ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി. ഇടിക്കുള സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് നല്കിയ നിവേദനത്തെ തുടർന്ന് ആഗസ്റ്റ് 6ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി സ്ഥലം സന്ദർശിച്ചു.
തകഴി റെയിൽവേ ഗേറ്റിൽ വലിയ ക്രെയിനുമായി എത്തിയ ലോറി റെയിൽവേ ക്രോസ് ബാറിലിടിച്ചതിനെ തുടർന്ന് ദിവസങ്ങളോളം റെയിൽവെ ക്രോസ് അടച്ചിട്ടാണ് അറ്റകുറ്റപണികൾ നടത്തുന്നതെന്നും സ്ഥലമെടുപ്പ് ഉൾപെടെയുള്ള കാര്യങ്ങൾ അതിവേഗത്തിലാക്കണമെന്നും സമിതി പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് കട്ടപ്പുറം, ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള , രക്ഷാധികാരി അഡ്വ.പി.കെ സദാനന്ദൻ എന്നിവർ ആവശ്യപെട്ടു.

 

Share

Leave a Reply

Your email address will not be published. Required fields are marked *