എന്‍.എസ്.എസ് നാമജപ ഘോഷയാത്ര അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി

എന്‍.എസ്.എസ് നാമജപ ഘോഷയാത്ര അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: എന്‍.എസ്.എസ് നാമജപ ഘോഷയാത്ര അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി. എന്‍.എസ്.എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ആണ് നടപടി. നാല് ആഴ്ച്ചത്തേക്ക് തുടര്‍ നടപടികള്‍ ഹൈക്കോടതി തടഞ്ഞു. മിത്ത് പരാമര്‍ശത്തില്‍ സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരേ എന്‍.എസ്.എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപ യാത്രക്കെതിരേയാണ് കേസെടുത്തത്. കേസിന് ആധാരമായ കാര്യങ്ങളൊന്നും നാമജപഘോഷയാത്രയില്‍ ഉണ്ടായിട്ടില്ലെന്ന് പ്രതികള്‍ കോടതിയില്‍ വാദിച്ചു. സംസ്ഥാന സര്‍ക്കാരും കടുത്തനടപടി ഉണ്ടാവില്ലെന്ന് ഹൈക്കോടതിയില്‍ അറിയിച്ചു.
കേസിനെതിരെ എന്‍.എസ്.എസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തിരുവനന്തപുരത്ത് പാളയം ഗണപതിക്ഷേത്രം മുതല്‍ പഴവങ്ങാടിവരെ നടത്തിയ യാത്രക്കെതിരേ കന്റോണ്‍മെന്റ് പോലിസാണ് കേസെടുത്തത്. പോലിസ് മുന്നറിയിപ്പ് അവഗണിച്ച് അന്യായമായി സംഘടിച്ചതിനും ഗതാഗതതടസ്സം ഉണ്ടാക്കിയതിനുമാണ് കേസ്. യാത്രക്ക് നേതൃത്വം നല്‍കിയ എന്‍.എസ്.എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ ഒന്നാം പ്രതി, ഒപ്പം കണ്ടാലറിയാവുന്ന ആയിരത്തോളം പേര്‍ക്കുമെതിരേയാണ് കേസ്. നാമജപഘോഷ യാത്രക്കെതിരെ കേസെടുത്തത് എന്‍.എസ്.എസ് നേതൃത്വത്തെ കൂടുതല്‍ പ്രകോപിപ്പിച്ചിരുന്നു. ഇങ്ങനെയെങ്കില്‍ മുഴുവന്‍ വിശ്വാസികള്‍ക്കുമെതിരെ കേസെടുക്കേണ്ടിവരുമെന്നായിരുന്നു ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ പ്രതികരണം.

Share

Leave a Reply

Your email address will not be published. Required fields are marked *