കാമുകന്റെ ഭാര്യയെ കൊല്ലാന്‍ അനുഷ എത്തിയത് കൃത്യമായ പദ്ധതിയോടെ; പൊളിച്ചത് ആശുപത്രി ജീവനക്കാര്‍

കാമുകന്റെ ഭാര്യയെ കൊല്ലാന്‍ അനുഷ എത്തിയത് കൃത്യമായ പദ്ധതിയോടെ; പൊളിച്ചത് ആശുപത്രി ജീവനക്കാര്‍

പരുമല സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ച് കിടന്ന യുവതിക്ക് നേരെയുണ്ടായ വധശ്രമത്തിന്റെ ഞെട്ടലില്‍ നാട്. സിനിമാ സീരിയല്‍ രംഗങ്ങളെ വെല്ലുന്നതാണ് ആശുപത്രിയില്‍ നടന്നത്. കാമുകന്റെ ഭാര്യയെ കൊലപ്പെടുത്തി കാമുകനെ സ്വന്തമാക്കാനുള്ള അനുഷയെന്ന(25) യുവതിയുടെ പദ്ധതി പൊളിച്ചത് ആശുപത്രി ജീവനക്കാരാണ്.

പുല്ലുക്കുളങ്ങര സ്വദേശി അരുണിന്റെ ഭാര്യ സ്നേഹയെ(25) കൊലപ്പെടുത്താനാണ് അനുഷ ശ്രമിച്ചത്. പ്രസവ ശേഷം ആശുപത്രിയില്‍ വിശ്രമിക്കുകയായിരുന്ന സ്നേഹക്ക് കാലി സിറിഞ്ച് ഉപയോഗിച്ച് രക്തധമനിയില്‍ കുത്തിവെച്ച് കൊലപ്പെടുത്താനായിരുന്നു ലക്ഷ്യം. എയര്‍ എംബ്ലോസിസം എന്ന സംവിധാനത്തിലൂടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്.

പ്രസവ ശേഷം വെള്ളിയാഴ്ച രാവിലെ സ്‌നേഹയെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍ നിറം മാറ്റമുള്ളതിനാല്‍ കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്തിരുന്നില്ല. സ്‌നേഹയും മാതാവും മുറിയില്‍ കാത്തിരിക്കുകയായിരുന്നു. വൈകുന്നേരം അഞ്ചരയോടെ നഴ്‌സിന്റെ ഓവര്‍കോട്ട് ധരിച്ച യുവതി ഇവരുടെ മുറിയിലെത്തി, കുത്തിവെപ്പ് എടുക്കാന്‍ വന്നതാണെന്ന് പറഞ്ഞു.

സ്‌നേഹയെ ഡിസ്ചാര്‍ജ് ചെയ്തതാണെന്നും ഇനിയെന്തിനാണ് കുത്തിവെപ്പെന്നും മാതാവ് ചോദിച്ചു. എന്നാല്‍ ഒരെണ്ണം കൂടിയുണ്ടെന്ന് പറഞ്ഞ് സ്‌നേഹയുടെ കയ്യില്‍ പിടിച്ച് കുത്താന്‍ ശ്രമിച്ചു. എന്നാല്‍ സിറിഞ്ചില്‍ മരുന്നുണ്ടായിരുന്നില്ല. കുത്തിവെപ്പിനായി ഞരമ്പ് രേഖപ്പെടുത്തുന്ന സമയത്താണ് ആശുപത്രി ജീവനക്കാര്‍ ഇത് കാണുന്നത്. തുടര്‍ന്ന് ഇവര്‍ അനുഷയെ പിടിച്ചു വെക്കുകയായിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *