ലൈഫ് മിഷന്‍ കേസ്; എം. ശിവശങ്കറിന് ജാമ്യം

ലൈഫ് മിഷന്‍ കേസ്; എം. ശിവശങ്കറിന് ജാമ്യം

ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ കേസില്‍ ആറ് മാസമായി ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. രണ്ട് മാസത്തേക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ചികിത്സയ്ക്ക് വേണ്ടിയാണ് ശിവശങ്കറിന് ജാമ്യം അനുവദിച്ചത്. അന്വേഷണത്തില്‍ ഇടപെടരുതെന്ന് കോടതി നിര്‍ദേശിച്ചു. കസ്റ്റഡിയില്‍ ശസ്ത്രക്രിയ നടത്താം എന്ന ഇ.ഡിയുടെ വാദം കോടതി തള്ളി.

കഴിഞ്ഞ ഫെബ്രുവരി 15 നാണ് ലൈഫ് കോഴ കേസില്‍ ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. ചികിത്സ നടത്താന്‍ ജാമ്യം വേണമെന്ന് കോടതിയില്‍ ശിവശങ്കര്‍ വാദിച്ചപ്പോള്‍, ആരോഗ്യ പ്രശ്ങ്ങളുടെ പേരില്‍ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കി.
ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തിന് പ്രശ്‌നമാകുമെന്നും സാക്ഷികളെ സ്വാധീനിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള വാദമാണ് ഇഡി കോടതിയില്‍ ഉയര്‍ത്തിയത്. സ്വപ്‌ന സുരേഷ് അടക്കമുള്ള കൂട്ടു പ്രതികളുടെ മൊഴികള്‍ മാത്രം കണക്കിലെടുത്താണ് ശിവശങ്കറിനെതിരെ കുറ്റം ചുമത്തിയതെന്നാണ് എതിര്‍ വാദം.

Share

Leave a Reply

Your email address will not be published. Required fields are marked *