താനൂർ ബോട്ടപകടം; പോലീസ് കുറ്റപത്രം സമർപ്പിച്ചു, സർക്കാർ ഉദ്യോ​ഗസ്ഥർ അടക്കം പ്രതികൾ

താനൂർ ബോട്ടപകടം; പോലീസ് കുറ്റപത്രം സമർപ്പിച്ചു, സർക്കാർ ഉദ്യോ​ഗസ്ഥർ അടക്കം പ്രതികൾ

മലപ്പുറം: താനൂർ ബോട്ട് അപകടക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. സർക്കാർ ജീവനക്കാർ ഉൾപ്പെടെ 12 പേരെ പ്രതികളാക്കിയാണ് കുറ്റപത്രം. ബോട്ടിന്റെ ഉടമസ്ഥനായ നാസർ, ആലപ്പുഴ പോർട്ട് ചീഫ് സർവേയർ സെബാസ്റ്റ്യൻ ജോസഫ്, ബേപ്പൂർ പോർട്ട് ഓഫീസർ പ്രസാദ് എന്നിവരടക്കം 12 പേരെ പ്രതി ചേർത്തിട്ടുണ്ട്.

താനൂർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ തിങ്കളാഴ്ച കുറ്റപത്രം നൽകിയത്. സർക്കാർ ജീവനക്കാരായ പ്രതികൾക്കെതിരേ സർക്കാരിൽനിന്ന് പ്രോസിക്യൂഷൻ അനുമതി വാങ്ങുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

865 ഡോക്യുമെന്റുകളും തൊണ്ടിമുതലുകളും 386 സാക്ഷിമൊഴികളുമടക്കം 13,186 പേജുകളുള്ളതാണ് കുറ്റപത്രം. അപകടം നടന്ന് 85 ദിവസങ്ങൾക്കുള്ളിലാണ് കുറ്റപത്രം സമർപ്പിച്ചത്. ബോട്ടുടമസ്ഥൻ നാസർ അടക്കമുള്ളവർ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കേയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. ഇൻസ്‌പെക്ടർമാരായ ജീവൻ ജോർജ്, കെ.ജെ. ജിനേഷ്, അബ്ബാസലി, എം.ജെ. ജിജോ, സുരേഷ് നായർ, സബ് ഇൻസ്‌പെക്ടർ പി.ജെ. ഫ്രാൻസിസ് എന്നിവരടങ്ങുന്ന 21 അംഗങ്ങൾക്കായിരുന്നു കേസന്വേഷണച്ചുമതല.

Share

Leave a Reply

Your email address will not be published. Required fields are marked *