പുരാവസ്തു തട്ടിപ്പ് കേസ്; ഡി.ഐ.ജി. എസ്. സുരേന്ദ്രൻ അറസ്റ്റിൽ

പുരാവസ്തു തട്ടിപ്പ് കേസ്; ഡി.ഐ.ജി. എസ്. സുരേന്ദ്രൻ അറസ്റ്റിൽ

കൊച്ചി: പുരാവസ്തുത്തട്ടിപ്പ് കേസിൽ മുന്‍ ഡി.ഐ.ജി. എസ്. സുരേന്ദ്രനെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. കളമശ്ശേരി ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ ശനിയാഴ്ച രാവിലെ ഹാജരായ സുരേന്ദ്രനെ ചോദ്യംചെയ്യലിനുശേഷം രാത്രി ഒമ്പതോടെ അറസ്റ്റുചെയ്യുകയായിരുന്നു.

ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നതിനാല്‍ 50,000 രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ടുപേരുടെ ഉറപ്പിലും ജാമ്യം അനുവദിച്ചു.

കേസിലെ ഒന്നാം പ്രതി മോന്‍സന്‍ മാവുങ്കലിന് 25 ലക്ഷം രൂപ നല്‍കിയത് അന്ന് തൃശ്ശൂരില്‍ ഡി.ഐ.ജി.യായിരുന്ന സുരേന്ദ്രന്റെ വീട്ടില്‍വെച്ചാണെന്ന് പരാതിക്കാര്‍ മൊഴിനല്‍കിയിരുന്നു. സുരേന്ദ്രവനും കെ. സുധാകരന്‍, ഐ.ജി. ജി. ലക്ഷ്മണ്‍ എന്നിവരും നല്‍കിയ ഉറപ്പിനെത്തുടര്‍ന്നാണു മോന്‍സന് വന്‍തുക കൈമാറിയതെന്നാണ് പരാതിക്കാർ പറയുന്നത്.

ഇതിന് പുറമെ കേസിലെ ഒന്നാം പ്രതി മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ നടന്ന ഒട്ടേറെ ചടങ്ങുകളില്‍ എസ്. സുരേന്ദ്രന്‍ പങ്കെടുക്കുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിട്ടുണ്ട്. കേസിലെ രണ്ടാം പ്രതിയായ കെപിസിസി പ്രസിഡന്റ് കെ സുധാകരനേയും നേരത്തെ അറസ്റ്റുചെയ്തശേഷം ജാമ്യത്തില്‍ വിട്ടിരുന്നു

Share

Leave a Reply

Your email address will not be published. Required fields are marked *